സിപിഐഎം വീട് നിർമ്മിച്ച് നൽകുമെന്ന തീരുമാനം സന്തോഷകരമെന്ന് വാവ സുരേഷ് കൈരളിന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ തീരുമാനത്തിനൊപ്പം വളരെസന്തോഷത്തോടുകൂടി താൻ ഒപ്പം തന്നെ ഉണ്ടാകുമെന്ന് വാവസുരേഷ് പറഞ്ഞു.
താൻ ജീവിതാവസാനം വരെ ഈ രംഗത്ത് തുടരുമെന്നും,ഏറ്റവും സന്തോഷം പാമ്പിനെ പിടിക്കുന്നതാണെന്നും പാമ്പുകൾ നമ്മുടെ അതിഥികളാണെന്നും അദ്ദേഹം കൈരളിന്യൂസിനോട് പറഞ്ഞു. പിടിച്ച പാമ്പിനെ പ്രദർശിപ്പിക്കുന്നത് ബോധവത്കരണത്തിനായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തനിക്കെതിരെ കുറച്ചാളുകൾ വിമർശനങ്ങൾ അഴിച്ചുവിടുന്നുവെന്നും ഇത്തരക്കാർക്കെതിരെ തന്നെ സ്നേഹിക്കുന്നവർ തന്നെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ തനിക്ക് പത്മ പുരസ്ക്കാരം ഒഴിവാക്കിയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പട്ടികയിൽ പേരുണ്ടായിരുന്നതാണെന്നും എന്നാൽ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്റെ പേര് അതിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അതിൽ തനിക് ഒരിക്കലും വിഷമം ഉണ്ടായിട്ടില്ല തനിക്ക് എന്നും മലയാളികളുടെ സ്നേഹമാണ് ഏറ്റവും വലിയ അംഗീകാരമായി തോന്നിയിട്ടുള്ളതെന്ന് വാവ സുരേഷ് പറഞ്ഞു.
കോട്ടയം കുറിച്ചി നീലംപേരൂർ വെച്ച് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു വാവ സുരേഷിന്‍റെ ചികിത്സ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here