സംസ്ഥാനത്ത് 53  സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കായാതായി മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് 53  സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കായാതായി  വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ മാസം പത്തിന് മുഖ്യമന്ത്രി സ്കൂളുകൾ നാടിന് സമർപ്പിക്കും.  90 കോടി രൂപ ചെലവിലാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. ഒന്നു മുതൽ ഒൻപത് വരെയുള്ള സ്കൂളുകൾ തുറക്കുന്നതിന് മുൻപ് വിശദമായ മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടായ സമഗ്രമാറ്റത്തന്‍റെ പിന്തുടർച്ചയായാണ് വിദ്യാകിരണം പദ്ധതി പ്രകാരം പുതിയ 53 സ്കൂളുകൾ കൂടി ആനന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുന്നത്. തിരുവനന്തപുത്തെ പൂവച്ചൽ ഗവൺമെന്റ് വി.എച്ച്.എസ്.സി. യിൽ ഫെബ്രുവരി 10 ന് രാവിലെ11 30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്കൂളുകൾ നാടിന് സമർപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ഒരു സ്‌കൂൾ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയിൽ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയിൽ 30 കോടി ചിലവിട്ട് 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു സ്‌കൂൾ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയിൽ രണ്ട് സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ, എം. എൽ. എ., നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചിലവിട്ട് നിർമ്മിച്ച 37 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചിരിക്കുന്നത്.

ഒന്നു മുതൽ ഒൻപത് വരെയുള്ള സ്കൂളുകൾ തുറക്കുന്നതിന് മുൻപ് വിശദമായ മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുൾ സമയം ഇവർക്കും വൈകുന്നേരം വരെ ആകുന്നതിന്‍റെ അടക്കം സാധുത പരിശോധിക്കുകയാണ്. ഈ മാസം പത്തിന് ശേഷം സമഗ്രമായ മാർഗരേഖ പുറത്തിറക്കും. പരീക്ഷകളുടെ കാര്യത്തിൽ നിലവിൽ ഒരു മാറ്റവും ഇല്ല. നിലവിലേത് കുറ്റമറ്റ സംവിധാനം

നിലവിൽ 10,11,12 ക്ളാസുകാർക്ക് വൈകുന്നേരം വരെയുള്ള ക്ളാസുകൾ ആരംഭിച്ചു. മികച്ച അന്‍റൻഡൻസാണ് സ്കൂളുകളിൽ രേഖപ്പെടുത്തിയത്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ എല്ലാം പഠിപ്പിച്ചു തീർക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here