സിന്ധു നായർ എഴുതിയ “ഇരുൾവഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിത കൈരളി യുഎസ്എയുടെ മൂന്നാമത് കവിത പുരസ്‌കാരത്തിന് അർഹത നേടി. പ്രവാസികളുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടിവി നൽകുന്നതാണ് പുരസ്കാരം. ക്യാഷ് അവാർഡും ഫലകവും ന്യൂയോർക്കിലുള്ള കേരള സെന്ററിൽ വച്ച് സമ്മാനിക്കും.
പ്രശസ്ത കവിയും കൈരളി ടിവി ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എൻ പി ചന്ദ്രശേഖരൻ, ജനനി പത്രാധിപർ ജെ മാത്യൂസ് എന്നിവർ അടങ്ങിയ ജൂറിയാണ് സിന്ധുനായരെ മൂന്നാമത് കൈരളി “കവിത” അവാർഡിന് തെരെഞ്ഞെടുത്തത്.
കൈരളി ടിവിയുടെ കവിത പുരസ്‌കാരം തന്റെ സാഹിത്യ ജീവിതത്തിലെ മികച്ച അംഗീകാരമായി കരുതുന്നതായി സിന്ധു നായർ പ്രതികരിച്ചു. 2017 മുതൽ അക്ഷരതീർത്ഥം എന്ന ഓൺലൈൻ മലയാളം സ്ക്കൂളിന്റെ സ്ഥാപകയും അദ്ധ്യാപികയും കൂടിയാണ് സിന്ധു നായർ. കവിതകളും കഥകളും ഒരു പോലെ ഇഷ്ടപ്പെടുന്നു.
“ഒറ്റമരം”, “പെണ്മഴയോർമ്മകൾ”, “ഹൃദയങ്ങൾ പറയുന്നത്” എന്നീ പുസ്തകങ്ങളിൽ എഴുതിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ സേതുമാധവന്റെ കഥകളെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ചങ്ങമ്പുഴ പാർക്ക്, മോം എന്നീ ഹ്രസ്വചിത്രങ്ങൾക്കുൾപ്പടെ നിരവധി മ്യൂസിക് വീഡിയോകൾക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചിട്ടുണ്ട്. ഭർത്താവ് സന്തോഷ് നായർ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. മീര, മാധവ് എന്നിവർ മക്കളാണ്. ഗീതാരാജൻ, ഡോണ മയൂര എന്നിവരാണ് മുൻ ജേതാക്കൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here