ഉത്തര്‍പ്രദേശില്‍ കടക്കെണിയിലായ വ്യാപാരി ഫേസ് ബുക്ക് ലൈവില്‍ ആത്മഹത്യക്ക് ശ്രമിച്ചു. രാജീവ് തോമര്‍ എന്ന ഷൂ വ്യാപാരി ഭാര്യയോടൊപ്പമാണ് വിഷം കഴിച്ചത്. ഭാര്യ മരിച്ചു. രാജീവ് തോമര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
“എനിക്ക് സംസാരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ കരുതുന്നു. കടങ്ങൾ ഞാൻ വീട്ടും. മരിച്ചാലും ഞാൻ വീട്ടും. ഈ വീഡിയോ പരമാവധി ഷെയർ ചെയ്യണമെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ഞാൻ ദേശവിരുദ്ധനല്ല. എനിക്ക് ഈ രാജ്യത്തില്‍ വിശ്വാസമുണ്ട്. എന്നാൽ മോദിജിയോട് (പ്രധാനമന്ത്രി നരേന്ദ്ര മോദി) എനിക്ക് പറയാനുള്ളത് ഇതാണ്- നിങ്ങൾ ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും അഭ്യുദയകാംക്ഷിയല്ല. നിങ്ങളുടെ നയങ്ങൾ മാറ്റൂ”- രാജീവ് തോമർ ഫേസ് ബുക്ക് ലൈവില്‍ കണ്ണീരോടെ പറഞ്ഞു.
40 വയസ്സുള്ള രാജീവ് തോമര്‍ യു.പിയിലെ ബാഗ്പത്തിലെ ഷൂ വ്യാപാരിയാണ്. തോമര്‍ വിഷം കഴിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്‍റെ ഭാര്യ പൂനം ശ്രമിക്കുന്നത് ഫേസ് ബുക്ക് ലൈവില്‍ കാണാം. ഫേസ് ബുക്ക് ലൈവ് കണ്ട തോമറിന്‍റെ പരിചയക്കാര്‍ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. 38കാരിയായ പൂനം തോമർ ആശുപത്രിയില്‍ വെച്ച് മരിച്ചു. രാജീവ് തോമര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here