കൊച്ചി കലൂരിൽ കാറിടിച്ച് മാലിന്യ ശേഖരണത്തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ കാറിലുണ്ടായിരുന്ന യുവാക്കൾക്കെതിരെ പോക്സോ കേസും. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളിൽ ഒരാളെ ലഹരി മരുന്ന് നൽകി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയിലാണ് കലൂരില്‍ വിവിധ വാഹനങ്ങളിലിടിച്ച് നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ നാട്ടുകാര്‍ പിന്തുടർന്ന് പിടികൂടി പോലീസില്‍ അറിയിച്ചത്.
ഓട്ടോറിക്ഷയിലും സ്ക്കൂട്ടറിലും ഇടിച്ച കാർ പിന്നീട് ഉന്തുവണ്ടിയുമായി പോവുകയായിരുന്ന മാലിന്യശേഖരണ തെഴിലാളിയെ ഇടിച്ച് തെറിപ്പിച്ചിട്ടും നിർത്താൻ തയ്യാറായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ നിര്‍ത്താതെ പോകുന്നത് വ്യക്തമായി കാണാം.
ഉന്തുവണ്ടിയുമായി പോവുകയായിരുന്ന മാലിന്യ ശേഖരണ തൊഴിലാളിയായ വിജയന് അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു.ഇതെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന സോണി, ജിത്തു എന്നിവരെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേ സമയം കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായും അപകടത്തെത്തുടര്‍ന്ന് ഇരുവരും കാറില്‍ നിന്നിറങ്ങിയോടിയതായും ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞിരുന്നു.പെണ്‍കുട്ടികളെ പിന്നീട്, പോലീസ് കണ്ടെത്തി മൊഴിയെടുത്തതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്.
യുവാക്കള്‍ മയക്കുമരുന്ന് നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതോടെ ഇരുവര്‍ക്കുെമതിരെ പോക്സോ വകുപ്പ് കൂടി ചുമത്തുകയായിരുന്നു.ഇതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യും കഞ്ചാവും കണ്ടെടുത്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here