രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ്

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ്. സ്വകാര്യ കപ്പല്‍ നിര്‍മാണ ശാലയായ എ.ബി.ജി ഷിപ്പ്‌യാര്‍ഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ ചേര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന 28 ബാങ്കുകളുടെ കണ്‍സോര്‍ട്ട്യത്തെ കബളിപ്പിച്ച് 22,842 കോടി രൂപ തട്ടിയെടുത്തു.

തട്ടിപ്പില്‍ കമ്പനി മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റിഷി കമലേഷ് അഗര്‍വാളിനെതിരേയും സ്ഥാപനത്തിനെതിരെയും സി.ബി.ഐ കേസെടുത്തു. സി.ബി.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വെട്ടിപ്പ് കേസാണ് പുറത്തു വന്നിരിക്കുന്നത്.

മുംബൈ ആസ്ഥാനമായ സ്വകാര്യ കപ്പല്‍ നിര്‍മാണ ശാലയായ എ.ബി.ജി ഷിപ്പ്‌യാര്‍ഡ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ ചേര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള 28 ബാങ്കുകളുടെ കണ്‍സോര്‍ട്ട്യത്തെ കബളിപ്പിച്ച് 22,842 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

തട്ടിപ്പില്‍ കമ്പനി മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റിഷി കമലേഷ് അഗര്‍വാളിനെതിരേയും സ്ഥാപനത്തിനെതിരെയും സി.ബി.ഐ കേസെടുത്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തസ്വാമി, ഡയറക്ടര്‍മാരായ അശ്വനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രവി വിമല്‍ നവേടിയ, എ.ബി.ജി ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഗുജറാത്തിലെ ദഹേജിലും സൂറത്തിലും ഷിപ്പ്‌യാര്‍ഡുകള്‍ ഉള്ള എ.ബി.ജിക്കെതിരെ 2019 നവംബര്‍ എട്ടിന് എസ്.ബി.ഐയാണ് ആദ്യം പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ്.ബി.ഐ എ.ബി.ജിക്ക് വായ്പയായി നല്‍കിയത് 2468.51 കോടിയാണ്.

ഐ.സി.ഐ.സി.ഐ ബാങ്ക് 7,089 കോടി രൂപയും ഐ.ഡി.ബി.ഐ ബാങ്ക് 3,634 കോടിയും , ബാങ്ക് ഓഫ് ബറോഡ 1,614 കോടിയും പഞ്ചാബ് നാഷനല്‍ ബാങ്ക് 1,244 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 1228 കോടിയും വായ്പ നല്‍കിയതായി പുറത്തുവന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News