പോക്സോ കേസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ച് അഞ്ജലി റിമാദേവ്. താൻ തെറ്റുകാരിയല്ലെന്ന വിശദീകരണവുമായി അഞ്ജലിയുടെ ഫെയ്സ് ബുക്ക് വീഡിയോ പുറത്തെത്തി. തനിക്കെതിരെ നീക്കം നടത്തുന്നതിനു പിന്നിൽ വട്ടിപ്പലിശക്കാരിയായ സ്ത്രീയാണെന്നാണ് അഞ്ജലിയുടെ ആരോപണം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റോയി വയലാട്ടിനൊപ്പം അഞ്ജലിയെയും പ്രതിചേർത്തിരുന്നു. പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിൽ എത്തിച്ചത് അഞ്ജലിയാണെന്നായിരുന്നു ആരോപണം.
അതേസമയം, പോക്സോ കേസിന് പിന്നാലെ റോയി ജെ വയലാട്ടിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. റോയിയും കൂട്ടുപ്രതികളും മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് 9 പേര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചത് അഞ്ജലി വടക്കേപുരയ്ക്കല്‍ ആണെന്ന രീതിയില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി നടത്തുകയാണ് അഞ്ജലി. ബിസിനസ് മീറ്റ് എന്ന പേരില്‍ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചത്.
പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ച അഞ്ജലി കുണ്ടന്നൂരിലെ ആഢംബര ഹോട്ടലില്‍ താമസിപ്പിച്ചു. പിന്നീട് റോയി വയലാറ്റിന്റെ സുഹൃത്തായ സൈജു തങ്കച്ചനെത്തി ആഡംബര കാറില്‍ രാത്രി നമ്പര്‍ 18 ഹോട്ടലിലേക്ക് കൊണ്ടുവന്നു എന്നുമാണ് പരാതിയില്‍ പറയുന്നു. ലൈംഗിക ചൂഷണം നടന്നാലും തുറന്നു പറയാതിരിക്കാന്‍ യുവതികളെ ഭീഷണിപ്പെടുത്തും. സമാന രീതിയില്‍ മറ്റു പരാതികളെന്തെങ്കിലും ഉയര്‍ന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
അഞ്ജലി ലഹരി ഉപയോഗിക്കാറുണ്ടെന്നും പരാതിക്കാരി പൊലീസിനെ അറിയിച്ചിരുന്നു. മോഡലുകളുടെ മരണത്തിന് ഏകദേശം ഒരാഴ്ച്ച മുന്‍പാണ് പരാതിക്കാരിയെ കൊച്ചിയിലെത്തിച്ചത്. നാരിഴക്കാണ് നമ്പര്‍ 18 ഹോട്ടലില്‍ നിന്നു രക്ഷപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു. പെണ്‍കുട്ടികളെ ലഹരിക്കടമകളാക്കി ദുരുപയോഗം ചെയ്യാന്‍ അഞ്ജലി നേതൃത്വം നല്‍കിയെന്നും വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയാണ് ഇവരെ ഒതുക്കുകയാണ് പതിവെന്നും പരാതിക്കാരി ആരോപിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here