കൃഷ്ണപ്രിയ യാത്രയായി…

ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും ഫലം കാണാതെ കൃഷ്ണപ്രിയ (24) യാത്രയായി. കുഞ്ഞോമനകളെ താലോലിക്കാനാകാതെയാണ് കൃഷ്ണപ്രിയയുടെ മടക്കം. കൃഷ്ണപ്രിയയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ തേങ്ങുകയാണ് നാടും നാട്ടുകാരും. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ എറണാകുളം രാജഗിരി ആശുപത്രിയിലായിരുന്നു കൃഷ്ണപ്രിയയുടെ മരണം.

ജനുവരിയിലാണ് തമ്പലക്കാട് പാറയില്‍ ഷാജിയുടെ മകള്‍ കൃഷ്ണപ്രിയ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക ഓപ്പറേഷനിലൂടെ ജന്മം നല്‍കിയത്. ജീവന് ഭീഷണിയായത് പ്രസവാനന്തരമുണ്ടായ രക്തസ്രാവവും അനുബന്ധ രോഗങ്ങളുമാണ്്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും തുടര്‍ച്ചയായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിപോന്നത്. എങ്കിലും കൃഷ്ണപ്രിയ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

ഞായര്‍ രാവിലെ 10 മണിയോടെ മൃതദേഹം തമ്പലക്കാട്ടെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം പകല്‍ മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. മൂവാറ്റുപുഴ ആയവന പാലനില്‍ക്കുംപറമ്പില്‍ പ്രവീണാണ് കൃഷ്ണപ്രിയയുടെ ഭര്‍ത്താവ്. ഡ്രൈവര്‍ ജോലി മാത്രമുള്ള പ്രവീണ്‍ കുടുംബം പോറ്റാന്‍ ഏറെ വിഷമിക്കുമ്പോഴാണ് ഭാര്യയും രോഗാവസ്ഥയിലെത്തിയത്. കൃഷ്ണപ്രിയയുടെ രോഗികളായ മാതാപിതാക്കള്‍ മകളുടെ വേര്‍പാട് താങ്ങാനാവാതെ തകര്‍ന്നിരിക്കുകയാണ്. അമ്മയുടെ വിയോഗം പോലും തിരിച്ചറിയാനാവാത്ത കുഞ്ഞുങ്ങള്‍ നൊമ്പരക്കാഴ്ചയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News