എംഎസ്എഫ് യോഗത്തിൽ നിന്നും പി.പി ഷൈജലിനെ വീണ്ടും തടഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷൈജൽ മടങ്ങി എത്തിയത്. എന്നാൽ ഗേറ്റ് പൂട്ടിയിട്ടാണ് എംഎസ്എഫ് നേതാക്കൾ ഷൈജലിനെ തടഞ്ഞത്. കോടതിവിധിയുടെ ലംഘനമാണിതെന്ന് ഷൈജൽ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ഷൈജലിനെ പുറത്താക്കിയ നടപടി തള്ളി കോടതി ഉത്തരവിട്ടത്.
ഭരണഘടനക്ക് വിരുദ്ധമായാണ് പി.പി ഷൈജലിനെ പുറത്താക്കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി ഷൈജലിന് അനുകൂലമായി വിധിച്ചത്. ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് മുസ്‍ലിം ലീഗ് ഷൈജലിനെ പുറത്താക്കിയത്. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നാണ് ലീഗ് നേതൃത്വം പി.പി.ഷൈജലിനെ പുറത്താക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here