നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

പോക്സോ കേസിനു പിന്നാലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനും കൂട്ടുപ്രതികള്‍ക്കുമെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. മാനഭംഗശ്രമം ആരോപിച്ച് 9 പേര്‍ പോലീസിന് മൊഴി നല്‍കി.

അതേസമയം  കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഞ്ജലി റീമദേവ് ആരോപണങ്ങള്‍ നിഷേധിച്ച് ഫെയ്സ് ബുക്കില്‍ വിശദീകരണവുമായി എത്തി.വട്ടിപ്പലിശക്കാരിയായ സ്ത്രീയാണ് തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നിലെന്നാണ് അഞ്ജലിയുടെ ആരോപണം.

കോഴിക്കോട് സ്വദേശിനിയായ യുവതിയുടെയും മകളുടെയും പരാതിയിലായിരുന്നു റോയ് വയലാട്ട്,ഷൈജു തങ്കച്ചന്‍,അഞ്ജലി എന്നിവര്‍ക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് റോയ് വയലാട്ട് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു ആരോപണം.

അഞ്ജലിയും ഷൈജുവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ചതെന്നും പരായിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.കേസില്‍ ശക്തമായ നടപടിയ്ക്ക് പോലീസ് ഒരുങ്ങവെയാണ് റോയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ സമാന ആരോപണങ്ങള്‍ ഉന്നയിച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്.

മാനഭംഗ ശ്രമം ആരോപിച്ച് 9 പേര്‍ ഇതിനകം പോലീസിന് മൊഴി നല്‍കിയതായാണ് വിവരം.മജസ്ട്രേറ്റ് മുമ്പാകെ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.മോഡലിംഗില്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികളെ ഹോട്ടലിലെത്തിച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

എന്നാല്‍ തനിയ്ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ വട്ടിപ്പലിശക്കാരിയായ സ്ത്രീയാണെന്ന്  കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ജലി റീമദേവ് ആരോപിച്ചു.ഫെയ്സ് ബുക്ക് വീഡിയോയിലൂടെയാണ് അഞ്ജലി ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയത്.

റോയ് വയലാട്ട് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.16 ന് ഹര്‍ജി പരിഗണിക്കുന്നതുവരെ  അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയതിനാല്‍ അതിനു ശേഷമായിരിക്കും പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here