തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡ് കൗണ്‍സിലര്‍ക്ക് എസ്ഡിപിഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

തിരുവനന്തപുരം കോര്‍പറേഷനിലെ ചന്തവിള വാര്‍ഡ് കൗണ്‍സിലര്‍ ബിനുവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകനും മര്‍ദ്ധനമേറ്റു. പരിക്കേറ്റ കൗണ്‍സിലറുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ ചന്തവിള വാര്‍ഡ് കൗണ്‍സിലര്‍ ബിനുവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

കാറില്‍ യാത്ര ചെയ്യുകയായിരുന്ന ബിനുവിനെ മൂന്ന് ബൈക്കുകളിലെത്തിയ എസ്ഡിപിഐ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണം ഉണ്ടായ ആലൂമൂട് കവലക്ക് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്ത് വെച്ച് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി എസ്ഡിപിഐ പ്രവര്‍ത്തകരുമായി ഒരു നിസാര വാക്ക് തര്‍ക്കം ഉണ്ടായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ബൈക്കിലെത്തിയ സംഘം ബിനുവിനേയും സിപിഐ പ്രവര്‍ത്തകന്‍ ആയ ജസീമിനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കണിയാപുരം മസ്താന്‍ മുക്ക് സ്വദേശികള്‍ ആയ എസ്ഡിപിഐ സംഘം ആണ് ആക്രമിച്ചതെന്ന് കാട്ടി ബിനു പൊലീസില്‍ പരാതി നല്‍കി. . മര്‍ദ്ദനത്തില്‍ ബിനുവിന്റെ കൈക് പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

അക്രമത്തിനിരയായ ബിനുവിനെ കഴക്കൂട്ടം എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. ബിനുവിനെ ആക്രമച്ച എസ്ഡിപിഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സ്ഥലം എംഎല്‍എ കൂടിയായ കടകംപ്പള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിനുവിന്റെ പരാതിയില്‍ മംഗലപുരം പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.നഗരസഭ ഡെ. മേയര്‍ പി കെ രാജുവും കടകംപള്ളിയോടൊപ്പം ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here