‘ബൈ ദ ഫാമിലി, ഫോര്‍ ദ ഫാമിലി, ഓഫ് ദ ഫാമിലി’; പരിഹസിച്ച് മോദി, പ്രതികരിച്ച് പ്രിയങ്ക

വിവിധ സംസ്ഥാനങ്ങളിലെ പരസ്യപ്രചാരണത്തിന്റെ അവസാനദിവസം വാദ-പ്രതിവാദങ്ങളുമായി കളം നിറയുകയാണ് നരേന്ദ്രമോദിയും പ്രിയങ്കയും. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. അതുപോലെ ഗോവയിലെയും ഉത്തരാഖണ്ഡിലെയും പരസ്യപ്രചാരണത്തിനും അവസാനമായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന യു പി യിലെ കാനൗജില്‍ നടന്ന പ്രചാരണ യോഗത്തിലാണ് കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് മോദി രംഗത്തെത്തിയത് . ‘ഫോര്‍ ദ പീപ്പിള്‍, ബൈ ദ പീപ്പിള്‍, ഓഫ് ദ പീപ്പിള്‍’ എന്ന ജനാധിപത്യത്തിന്റെ ആശയത്തെ ഇന്ത്യയില്‍ ചിലര്‍ അട്ടിമറിച്ചുവെന്നും അവരുടെ കാഴ്ചപ്പാടില്‍ ജനാധിപത്യത്തിന്റെ മന്ത്രം ‘ബൈ ദ ഫാമിലി, ഫോര്‍ ദ ഫാമിലി, ഓഫ് ദ ഫാമിലി’ എന്നാണെന്നും കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് മോദി പറഞ്ഞു.

കൊവിഡ് മൂലം രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്നാണ് ഉത്തരാഖണ്ഡില്‍ നടത്തിയ പ്രചാരണ യോഗത്തില്‍ മോദി അവകാശപ്പെട്ടത്. എന്നാല്‍ ഉത്തരാഖണ്ഡിലേതടക്കം ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്നാണ് പ്രിയങ്ക ഗാന്ധി മറുപടി നല്‍കിയത്. രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഉത്തരാഖണ്ഡില്‍ പ്രചാരണം നടത്തിയ പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഗോവയില്‍ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ടത്തില്‍ 9 ജില്ലകളിലെ 55 സീറ്റുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News