ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; 7 അംഗ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു

ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. 7 അംഗ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നു. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിച്ചു. എ.പി അബ്ദുല്‍ വഹാബ്, കാസിം ഇരിക്കൂര്‍ എന്നിവരെ അഡ്‌ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഓണ്‍ലൈനായി ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റേതാണ് തീരുമാനം. നടപടി പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതിനാല്‍

യോഗ തീരുമനങ്ങള്‍

ഇന്ന് (ഫെബ്രുവരി 13) വൈകീട്ട് ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ് ദേശീയ നിര്‍വഹക സമിതിയുടെ അടിയന്തര യോഗം പാര്‍ട്ടി കേരള ഘടകവുമായി ബന്ധപ്പെട്ട് ഏതാനും തീരുമാനങ്ങളെടുത്തു. പാര്‍ട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വന്നതായി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിടാന്‍ തീരുമാനിച്ചു.

2021മാര്‍ച്ച് 20ന് തന്നെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞിരുന്നു. 2022 മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി ചുമതലയേല്‍ക്കുന്ന വിധം അംഗത്വം കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് ഏഴംഗ അഡ്‌ഹോക്് കമ്മിറ്റിയെ അധികാരപ്പെടുത്തി. പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ.എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ.എ അമീന്‍, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുല്‍ വഹാബ്, ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി.ഹംസ ഹാജി, വൈസ് പ്രസിഡന്റ് എം.എം മാഹീന്‍ എന്നിവരാണ് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങള്‍. അഹമ്മദ് ദേവര്‍കോവിലായിരിക്കും കമ്മിറ്റി ചെയര്‍മാന്‍. ബി. ഹംസ ഹാജി കണ്‍വീനറും.

യോഗത്തില്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് പി.സി കുര്യാല്‍, ജന.സെക്രട്ടറിമാരായ അഹമ്മദ് ദേവര്‍ കോവില്‍, മുസമ്മില്‍ ഹുസൈന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 41 അംഗങ്ങള്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് കെ.എസ് ഫക്രൂദ്ദീന്‍, ഡോ.എ.എ അമീന്‍, കാസിം ഇരിക്കൂര്‍, ബി. ഹംസ ഹാജി, എം.എം മാഹീന്‍, എം.എ ലത്തീഫ്, സി.പി അന്‍വര്‍ സാദാത്ത്, എസ്.എം. ബഷീര്‍, കുഞ്ഞാവൂട്ടി ഖാദര്‍ (യു.എ.ഇ) തുടങ്ങിയവരാണ് പങ്കെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News