അമ്പലമുക്ക് കൊലപാതകം; രാജേന്ദ്രനുമായി പൊലീസ് തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തുന്നു

അമ്പലമുക്കിൽ യുവതിയെ കൊലപ്പെടുത്തിയ പ്രതി രാജേന്ദ്രനുമായി പൊലീസ് തമിഴ്നാട്ടിൽ തെളിവെടുപ്പ് നടത്തുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി, കൊല്ലപ്പെട്ട വിനീതയുടെ താലി തുടങ്ങിയവ കണ്ടെത്തുന്നതിന് വേണ്ടിയാണ് തെളിവെടുപ്പ് നടത്തുന്നത്.

തിരുനെൽവേലി അഞ്ചു ഗ്രാമത്തിൽ പ്രതി ഒളിവിൽ താമസിച്ചിരുന്ന കാവൽ കിണർ രാജാദുരൈ ലോഡ്ജിൽ പൊലീസ് തെളിവെടുപ്പ് നടത്തി.തുടർന്ന് തൊട്ടടുത്തുള്ള രാജേന്ദ്രൻ്റെ ഗ്രാമത്തിലെത്തിച്ചും തെളിവെടുക്കും. കൊലപാതകം നടത്തുമ്പോൾ പ്രതി ധരിച്ചിരുന്ന വസ്ത്രം കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.എന്നാൽ കൊലക്കുപയോഗിച്ച ആയുധം ഇതുവരേയും കണ്ടെത്താനായില്ല.

ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാൽ രാജേന്ദ്രന്‍ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണ് അമ്പലമുക്കിലേത്. 2014ല്‍ തമിഴ്നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തി. കവര്‍ച്ച തന്നെയായിരുന്നു ലക്ഷ്യം. കന്യാകുമാരിയില്‍ രണ്ട് കൊലപാതകങ്ങളും ഇയാള്‍ നടത്തി. 2014-2019 കാലഘട്ടത്തിലാണ് ഈ നാല് കൊലപാതകങ്ങളും ഇയാള്‍ നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News