ഒറ്റപ്പാലത്തെ കൊലപാതകം; യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി, പൊലിസ് മൃതദേഹം പുറത്തെടുത്തു

പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി. ഒറ്റപ്പാലം ലക്കിടി കേളകത്ത് ആഷിക് ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സുഹൃത്ത് ഫിറോസിനെ മറ്റൊരു കേസില്‍ ചോദ്യം ചെയ്യുമ്പോഴായിരുന്നു വെളിപ്പെടുത്തല്‍.

2015-ല്‍ മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെയാണ് സുഹൃത്ത് ആഷികിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയത്. ഡിസംബര്‍ 17നായിരുന്നു കെലപാതകം. പാലപ്പുറം മിലിട്ടറി പറമ്പില്‍വെച്ച് മദ്യപിയ്ക്കുന്നതിനിടെ തര്‍ക്കമുണ്ടായി. പിന്നാലെ കൊലപാതകവും. മരിച്ചെന്ന് ഉറപ്പുവരുത്തി പെട്ടി ഓട്ടോറിക്ഷയിലാക്കി കൊണ്ടുവന്ന് തോട്ടിന്‍ കരയിലെ പറമ്പില്‍ കുഴിച്ചിട്ടുവെന്നായിരുന്നു മൊഴി.

പൊലിസ് മൃതദേഹം പുറത്തെടുത്തു. ആഷികിന്റെ പിതാവ് മൃതദേഹത്തിലെ വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു. ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിദഗ്ദ്ധ പരിശോധന നടത്തും. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. ആഷികിന്റെ ബാല്യകാല സുഹൃത്തായിരുന്ന ഫിറോസ് കൊലപാതകത്തിന് ശേഷവും ആഷികിനെ വീട്ടില്‍ അന്വേഷിച്ച് പോയിരുന്നു. ഡിസംബംര്‍ 16 മുതല്‍ ആഷികിനെ കാണാതായിരുന്നെങ്കിലും കുടുംബം പരാതി നല്‍കിയിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News