കണ്ണൂരിൽ വിവാഹ ആഘോഷത്തിനിടെ ബോംബ് സ്ഫോടനത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി.ഏച്ചൂർ സ്വദേശികളായ മിഥുൻ, ഗോകുൽ, തോട്ടട സ്വദേശി സനാദ് എന്നിവരാണ് അറസ്റ്റിലായത്. ബോംബിന് പുറമേ മറ്റൊരു വാഹനത്തിൽ വടിവാളുമായി എത്തിയ സംഘത്തിൽപ്പെട്ടയാളാണ് സനാദ്.
ഏച്ചൂരിലെ മിഥുൻ്റെ വീടിന് സമീപത്ത് വച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഇവിടെ നിന്നും ബോംബ് നിർമ്മിച്ചതിൻ്റെ തെളിവുകളും സ്ഫോടകവസ്തുക്കളുടെ അവശിഷ്ടവും പൊലീസ് കണ്ടെടുത്തു.നിർമ്മിച്ച ബോംബുകളിൽ ഒന്ന് മിഥുൻ്റെ വീടിന് സമീപം തന്നെ സ്ഫോടനം നടത്തി പരീക്ഷിച്ചു. ബോംബ് കൂടാതെ കാറിൽ വടിവാളുമായി മറ്റൊരു സംഘം കൂടി വിവാഹ വീടിന് സമീപത്ത് എത്തി. സ്ഫോടനത്തിന് മുൻപായി ഗോകുൽ വടിവാൾ വീശീ. ബോംബുണ്ടാക്കിയ മിഥുൻ, ഗോകുൽ, വടിവാളുമായി എത്തിയ സനാദ് എന്നിവരാണ് അറസ്റ്റിലായതെന്ന് കണ്ണൂർ എസി പി പി പി സദാനന്ദൻ പറഞ്ഞു.
ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാകാനുണ്ട്. ആദ്യം അറസ്റ്റിലായ ഏച്ചൂർ സ്വദേശി അക്ഷയ് റിമാൻ്റിലാണ്. താഴെ ചൊവ്വയിലെ പടക്കക്കടയിൽ നിന്നും പടക്കം വാങ്ങി ഇതിൻ്റെ വെടിമരുന്ന് ഉപയോഗിച്ചാണ് ബോംബ് ഉണ്ടാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here