രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പെയ്ത് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഉയര്‍ന്നുവരുന്ന എല്ലാ വിഷയങ്ങളിലും താന്‍ അഭിപ്രായം പറയാറില്ല, പാര്‍ട്ടിവേദികളില്‍ കൂടിയാലോചിച്ചതിന് ശേഷമേ താൻ അഭിപ്രായം പറയാറുളളു. ചെന്നിത്തലയുടെ പ്രതികരണങ്ങള്‍ വേണ്ട കൂടിയാലോചനകളില്ലാതെയെന്ന് വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് വിഡി സതീശന്‍റെ പ്രസ്താവന.
പാർട്ടിയുടെ നായപരമായ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമാണ് എന്നതാണ് യുഡിഎഫിനുള്ളിലെ അഭിപ്രായം.ലോകായുക്ത വിഷയത്തിലുൾപ്പടെ ഈ നിലപാട് മറികടന്ന് രമേശ് ചെന്നിത്തല പരസ്യ പ്രതികരണം നടത്തിയിരുന്നു.ഇതിനെതിരെ ഒളിയമ്പുമായാണ് വി ഡി സതീശൻ രംഗത്തെത്തിയത്.
ലോകായുക്തയുമായി ബന്ധപെട്ട വിഷയത്തിലെ നിരാകരണ പ്രമേയം ചെന്നിത്തലയല്ല യുഡിഎഫാണ് തീരുമാനിക്കേണ്ടത്.പലകാര്യത്തിലും പാർട്ടിയുമായി കൂടിയാലോചന നടത്തിയെ താൻ അഭിപ്രായം പറയാറുള്ളു.ചെന്നിത്തലയുടെ ആവേശ പ്രതികരണത്തെകുറിച്ച് പാർട്ടി ചർച്ചചെയ്യുമെന്നും വിഡി സതീശൻ പറഞ്ഞു.
താൻ ഇപ്പോഴും പ്രതിപക്ഷ നേതാവാണ് എന്ന സ്വപ്നലോകത്ത് നിന്നാണ് രമേശ് ചെന്നിത്തല പ്രതികരണം നടത്തുന്നത് എന്നാണ് നേതാക്കൾക്കിടയിലുള്ള ചർച്ച.പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഈ നിലപാടിനെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുമ്പോഴും കെപിസിസി പ്രസിഡന്‍റ് പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പലപ്പോഴും പരസ്യപ്രതികരണവുമായി രംഗത്ത് വരുന്ന കെ സുധാകരനുമെതിരെയുള്ളവിമർശനമായി വിഡി സതീശന്‍റെ പ്രതികരണത്തെ കാണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here