‘ സതീശന്‍റെ പാര്‍ട്ടി ഭരിക്കുമ്പോഴാണ് കെ എസ് ഇ ബി ഏറ്റവും കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതും ‘

കെ എസ് ഇ ബി അ‍ഴിമതി ആരോപണ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്‍ മന്ത്രി എം എം മണിയുടെ മറുപടി. ടൂറിസത്തിനായി കെ.എസ്.ഇ.ബിയുടെ ഭൂമി മുൻപും നൽകിയിട്ടുണ്ട്. തട്ടിപ്പ് നടന്നിട്ടുള്ളത് വി.ഡി സതീശൻ്റെ പാർട്ടി ഭരിക്കുമ്പോ‍ഴാണെന്ന് എം എം മണി പറഞ്ഞു.

സതീശൻറെ പാർട്ടി ഭരിക്കുമ്പോ‍ഴാണ് കെ എസ് ഇ ബി ഏറ്റവും കൂടുതൽ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതും.ആര്യാടൻ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാർ വച്ച് കോടികളുടെ നഷ്ടം വരുത്തി.

റഗുലേറ്ററി കമ്മീഷനു പകരം മന്ത്രിസഭയിൽ തീരുമാനമെടുത്ത് തട്ടിപ്പ് നടത്തിയ വിദഗ്ധരാണ് സതീശൻ്റെ പാർട്ടി. വൈദ്യുതി വകുപ്പ് മന്ത്രിയുടെ പേരുപോലും താൻ പരാർശിച്ചിട്ടില്ല.വേണമെങ്കിൽ അന്വേഷണം നടത്തട്ടെ. തൻറെ കൈകൾ ശുദ്ധമാണെന്നും എം എം മണി ഇടുക്കിയില്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News