പോക്സോ കേസിൽ കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
റോയി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ അറിയിച്ചു. എന്നാൽ പൊലീസിൻ്റെ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും റോയി പറഞ്ഞു.
ചില ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്ന് പ്രതിഭാഗം അറിയിച്ചു. ആവശ്യമെങ്കിൽ പരിശോധിക്കാമെന്ന് വ്യക്തമാക്കി കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here