പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു… ഭക്തി സാന്ദ്രമായി ആറ്റുകാല്‍.. പൊങ്കാലയ്ക്ക് തുടക്കം രാവിലെ 10.45 കഴിഞ്ഞതോടെയാണ് സഹമേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നത്. ഉച്ഛയ്ക്ക് 1.20നാണ് നിവേദ്യം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൊങ്കാല നടക്കുന്നത്. അതിനാല്‍ തന്നെ ക്ഷേത്രാങ്കണത്തില്‍ പൊങ്കാല ഇല്ല. എല്ലാവരും അവരവരുടെ വീടുകളിലാണ് പൊങ്കാല ഇടുന്നത്.
തുടർച്ചയായ രണ്ടാം വർഷമാണ് ക്ഷേത്രമുറ്റത്തെ പണ്ടാരഅടുപ്പിൽ മാത്രമായി പൊങ്കാല നടക്കുന്നത്. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. കുത്തിയോട്ടത്തിനായി തെരഞ്ഞെടുത്ത ഒരു കുട്ടി മാത്രമാണ് ഉള്ളത്. ചടങ്ങുകൾ മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്.
സാധാരണ ഗതിയിൽ ആറ്റുകാൽ പൊങ്കാല ദിവസം ആറ്റുകാൽ ക്ഷേത്ര പരിസരം മുതൽ മണ്ണന്തല വരെയുളശ സ്ഥലങ്ങളിൽ ഭക്തരെക്കൊണ്ട് നിറയുമായിരുന്നു. പണഅടാര അടുപ്പിൽ തീ പകരുന്നതോടെ നഗരം യാഗശാലയായി മാറുമ്മ കാഴ്ചയായിരുന്നു. മറ്റ് ജില്ലകളിൽ നിന്നടക്കം നൂറിലേറെ ഭക്തർ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ എത്തുമായിരുന്നു. ഇവർക്കായി ഗതാഗതത്തിനടക്കം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുക.
ക്ഷേത്ര പരിസരത്ത് ഭക്തർക്ക് ട്രസ്റ്റ് പൊങ്കാല അനുവദിച്ചിട്ടില്ലെങ്കിലും പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരുടെ സംഘം കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഉൽസവ സീസണിൽ ആറ്റുകാൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിരുന്നു.
കുടിവെള്ള വിതരണത്തിനും മറ്റുമായി ജീവനക്കാരെയും വാഹനങ്ങളെയും നിയോഗിച്ചു. ഏഴ് ഡ്യൂട്ടി പോയിന്റിലായി 17 വാഹനത്തെയും ആറ് ഓഫീസർമാരെയും 66 സേനാംഗങ്ങളെയും 25 സിവിൽ ഡിഫൻസ് വളന്റിയർമാരെയും നിയോഗിച്ചു.
തിരുവനന്തപുരം ജില്ലാ ഫയ ർ ഓഫീസർ എസ് സൂരജ്, ആലപ്പുഴ ജില്ലാ ഫയർ ഓഫീസർ അഭിലാഷ്, തിരുവനന്തപുരം റീജണൽ ഫയർ ഓഫീസർ പി ദിലീപൻ എന്നിവരാണ് ചുമതല. അടിയന്തരമായി ബന്ധപ്പെടാം: 101, 0471 2333101.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here