പശുക്കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത യുവാക്കള്‍ പിടിയില്‍

ജയ്പൂരില്‍ പശുക്കിടാവിനെ ക്രൂരമായി ബലാത്സംഗം ചെയ്ത നാല് പേര്‍ പൊലീസ് പിടിയില്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ചോപങ്കിയിലെ മലയോര പ്രദേശത്താണ് സംഭവം നടന്നത്. ഇതിനോടകംതന്നെ ക്രൂരകൃത്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പ്രതികളില്‍ ഒരാള്‍ റോഡില്‍ കിടക്കുന്ന പശുക്കുട്ടിയെ ബലാത്സംഗം ചെയ്യുന്നതും മറ്റൊരു പ്രതി അതിനെ പിടിച്ചുവയ്ക്കുന്നതുമാണ് വീഡിയോയിലുള്ള ദൃശ്യങ്ങളിലുള്ളത്. മൂന്നാമത്തെയാള്‍ വീഡിയോ ചിത്രീകരിച്ചു. സംഭവത്തില്‍ ഫത്തേ മുഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്.

സുബൈര്‍, താലിം, വാരിസ്, ചുന എന്നീ യുവാക്കളാണ് കേസില്‍ അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളില്‍ എല്ലാവരും 20-22 വയസിനിടയിലുള്ളവരാണ്. പശുക്കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

ആസ്വദിക്കാന്‍ വേണ്ടി ചെയ്തതെന്നാണ് പ്രതികളുടെ പ്രതികരണം. ”പ്രതികളില്‍ ഒരാള്‍ അതിനെ പീഡിപ്പിച്ചു. മറ്റൊരാള്‍ പശുക്കുട്ടിയെ പിടിച്ചു. ഒരു പ്രതി ഈ പ്രവൃത്തി ചിത്രീകരിച്ചു, മറ്റൊരു പ്രതി സംഭവം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നു.”- അല്‍വാര്‍ പൊലീസ് സൂപ്രണ്ട് ശന്തനു കെ സിംഗ് അറിയിച്ചു.

സംഭവം പുറത്തുവന്നതിന് ശേഷം ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നാട്ടുകാര്‍ നിവേദനം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here