ലാറ്റിൻ അമേരിക്കൻ രാജ്യം ബ്രസീലിനെ ദുരിതത്തിലാക്കി പ്രളയം. പ്രളയവും മണ്ണിടിച്ചിലും മൂലം രാജ്യത്തെ റയോ ഡീ ജനീറോ മേഖലയിൽ സ്ഥിതി ചെയ്യുന്ന പർവത മേഖലയിൽ 58 പേരാണു മരണപ്പെട്ടത്. ഒട്ടേറെ പേർ നാശനഷ്ടങ്ങളുടെയും ഒഴുകി വന്ന മണ്ണിന്റെയും ചെളിയുടെയുമൊക്കെ അടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണു ബ്രസീലിയൻ അധികൃതർ പറയുന്നത്.
പ്രദേശത്തെ ബ്രസീലിയൻ നഗരമായ പെട്രോപൊലീസിൽ ദുരന്തം വൻ നാശനഷ്ടം വരുത്തി.കാറുകളും വീടുകളും പ്രളയജലത്തിൽ പെട്ട് ഒഴുകി നടക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
തെക്കുകിഴക്കൻ ബ്രസീലിൽ ഈ വർഷം തുടക്കം മുതൽ തന്നെ വലിയ മഴപ്പെയ്ത്ത് സംഭവിച്ചിരുന്നു.ഇതു പലയിടത്ത് പ്രളയങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here