ഫോർട്ട് കൊച്ചി ബാല പീഡനക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയെ അഞ്ജലി റീമാ ദേവിനെതിരെ വീണ്ടും കേസെടുത്തു. നമ്പർ 18 ഹോട്ടലുടമ റോയി ഉൾപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമാ ദേവ്. പീഡനത്തിനിരയായ പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചത് അഞ്ജലിയാണെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
ഇതിൽ പ്രകോപിതയായ അഞ്ജലി ഇരയുടെ പേര് ഉൾപ്പെടെ പരസ്യപ്പെടുത്തി രംഗത്തുവന്നതോടെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ജലി, റോയ് എന്നിവരെ കൂടാതെ സൈജു തങ്കച്ചനും കേസിലെ പ്രതിയാണ്
കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ അഞ്ജലിക്കും റോയി വയലാറ്റിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. റോയ് ജെ. വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരെയാണ് കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നൽകിയത്. ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിക്കിടെ റോയി പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here