കൊവിഡാനന്തര രോഗങ്ങളും തുടര്‍ചികിത്സയും; ഗവേഷണ സര്‍വേ നടത്തും

കൊവിഡാനന്തര രോഗങ്ങള്‍ കണ്ടെത്തുന്നതിനും തുടര്‍ചികിത്സ ലഭ്യമാക്കുന്നതിനുമായി കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ ശലഭങ്ങള്‍ 2.0 എന്ന പേരില്‍ ഗവേഷണ സര്‍വേ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ പറഞ്ഞു.

രണ്ടാം തരംഗത്തില്‍ രോഗബാധിതരായവരില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിക്കുക. ഗൂഗിള്‍ ഫോം വഴിയാണ് വിവരശേഖരണം. സിമ്പിള്‍ റാന്റം സാപ്ലിങ് വഴി 3,000 രോഗികളുടെ ഡേറ്റാ വിശകലനം ചെയ്ത് 15 ദിവസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കും.

എല്ലാ തദ്ദേശസ്ഥാപന പരിധിക്കുള്ളിലും നടത്തുന്ന സാമ്പിള്‍ സര്‍വേ കൂടാതെ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, അഴീക്കല്‍ പി.എച്ച്.സി, നെടുമ്പന സി. എച്ച്.സി എന്നിവിടങ്ങളിലെ പോസ്റ്റ്കൊവിഡ് ക്ലിനിക്കിലെ രോഗികളുടെയും വിവരങ്ങള്‍ പഠനത്തിനായി വിനിയോഗിക്കും.

പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. ആര്‍ സന്ധ്യ, ഡിഡിഇഎംഒ നോഡല്‍ ഓഫീസര്‍ കോട്ടാത്തല ശ്രീകുമാര്‍, എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ. ജി പ്രകാശ് എന്നിവര്‍ സര്‍വേയ്ക്ക് നേതൃത്വം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News