അമ്പലമുക്ക് കൊലപാതകം; വിനീതയെ കൊലപ്പെടുത്തിയ കത്തി കണ്ടെത്തി

അമ്പലമുക്ക് കൊലപാതകക്കേസില്‍ വിനീതയെ കൊലപ്പെടുത്തിയ കത്തി കണ്ടെത്തി. പ്രതി രാജേന്ദ്രന്‍ താമസിച്ച പേരൂര്‍ക്കടയിലെ മുറിയിലെ വാഷ്‌ബെയ്‌സിനുള്ളിലെ പൈപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഉപേക്ഷിച്ച സ്ഥലത്തെപ്പറ്റി പരസ്പരവിരുദ്ധമായ മൊഴി നല്‍കി പൊലീസിനെ രാജേന്ദ്രന്‍ വഴി തെറ്റിച്ചിരുന്നു. പ്രതി കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ,വിനീതയുടെ ആഭരണങ്ങളും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു .

ഏതാനും നാളുകള്‍ മുന്‍പാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്.നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ രാജേന്ദ്രന്‍ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണ് അമ്പലമുക്കിലേത്.

2014ല്‍ തമിഴ്‌നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തി. കവര്‍ച്ച തന്നെയായിരുന്നു ലക്ഷ്യം. കന്യാകുമാരിയില്‍ രണ്ട് കൊലപാതകങ്ങളും ഇയാള്‍ നടത്തി. 2014-2019 കാലഘട്ടത്തിലാണ് ഈ നാല് കൊലപാതകങ്ങളും ഇയാള്‍ നടത്തിയത്.

പ്രതിക്കെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. പേരൂര്‍ക്കടയില്‍ പ്രതി ജോലി ചെയ്തിരുന്ന ‘കുമാര്‍ കഫേ’യില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ആയിരുന്നു പ്രതിഷേധം അരങ്ങേറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News