വള്ളക്കടവില്‍ സിപിഐ എം പ്രവർത്തകനുനേരെ 
ബിജെപി ആക്രമണം

കട്ടപ്പന വള്ളക്കടവില്‍ സിപിഐ എം പ്രവര്‍ത്തകനെയും മകനെയും വധിക്കാന്‍ ബിജെപി- സംഘപരിവാര്‍ ശ്രമം. ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേരന്‍ എത്തിയതിനു പിറ്റേന്നാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരുക്കേറ്റ തൂങ്കുഴി കോളനിയില്‍ തെക്കേടത്ത് വിനോദ് (48), മകന്‍ വിഷ്ണു വിനോദ് (25) എന്നിവരെ കട്ടപ്പന സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊതുവേ സംഘര്‍ഷാവസ്ഥ ഇല്ലാത്ത പ്രദേശമാണ് തൂങ്കുഴി. കോളനിയില്‍ വിനോദ് മാത്രമാണ് സിപിഐ എം അംഗമായുള്ളത്. വിനോദിനെ ആക്രമിച്ച് സംഘടനാപ്രവര്‍ത്തനം ഇല്ലാതാക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വിനോദിനെ കടയില്‍കയറി അക്രമിച്ചത്. മണി എന്ന ബിജെപി പ്രവര്‍ത്തകന്‍ വിനോദിന്റെ കടയില്‍കയറി അസഭ്യംപറഞ്ഞ് മനഃപൂര്‍വം സംഘര്‍ഷാവസ്ഥയുണ്ടാക്കുകയായിരുന്നു.

തുടര്‍ന്ന് മുന്‍ നിശ്ചയപ്രകാരം സംഘടിച്ചെത്തിയ ബിജെപി ബൂത്ത് പ്രസിഡന്റ് ബിനു ശിവന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ വിനോദിനെയും മകനെയും മര്‍ദിച്ചു. ആക്രമണം നടത്തി മിനിറ്റുകള്‍ക്കകം ബിജെപി പ്രവര്‍ത്തകനെ സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന രീതിയില്‍ വാര്‍ത്ത തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയതിലും ഗൂഢാലോചന വ്യക്തമാണ്.

തുടര്‍ന്ന് ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ജില്ലയ്ക്ക് വെളിയില്‍നിന്നുള്ള ബിജെപി നേതാക്കളും സ്ഥലത്തെത്തി. അതേസമയം വിനോദിന്റെ കടയില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News