അർജുന്റെ കളി കാണാറില്ല : കാരണം വ്യക്തമാക്കി സച്ചിൻ ടെണ്ടുല്‍ക്കർ

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എക്കാലവും മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ പ്രതീക്ഷിച്ച രീതിയില്‍ ശോഭിക്കാന്‍ അര്‍ജുന് ഇതുവരെ സാധിച്ചിട്ടില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന ലേബലില്‍ നിന്നും പുറത്തുകടക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും രണ്ടു സീസണുകളിലായി മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ ടീമില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

മക്കള്‍ ക്രിക്കറ്റില്‍ താരമാകുന്നതും അവരുടെ മത്സരം നേരിട്ടു കാണുന്നതിലും രക്ഷിതാക്കള്‍ അതിയായ ആനന്ദം കണ്ടെത്താറുണ്ട്. എന്നാല്‍, സച്ചിന്‍ വ്യത്യസ്തനായ പിതാവാണ്. മകന്റെ കളി ഇന്നേവരെ കണ്ടിട്ടില്ലെന്നാണ് സച്ചിന്‍ പറയുന്നത്. ഗ്രഹാം ബെന്‍സിഗര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ ഇതിന്റെ കാരണവും വ്യക്തമാക്കി. മകന്റെ കളി കാണാന്‍ അപൂര്‍വം ചില അവസരങ്ങളില്‍ താന്‍ പോയിട്ടുണ്ടെന്നും എന്നാല്‍ അത് ആരും അറിയാതെയാണെന്നും സച്ചിന്‍ പറഞ്ഞു.

മകനെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാനാണ് താന്‍ കളി കാണാന്‍ പോകാത്തതെന്നാണ് സച്ചിന്‍ വിശദീകരിക്കുന്നത്. അമ്മയും അച്ഛനുമെല്ലാം കളി കാണാനെത്തിയിട്ടുണ്ടെന്ന് അറിഞ്ഞാല്‍ കുട്ടികള്‍ സര്‍മ്മദ്ദത്തിലാകും. അവര്‍ കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇക്കാരണം കൊണ്ടുതന്നെയാണ് താന്‍ അര്‍ജുന്റെ കളി കാണാന്‍ പോകാത്തതും. എനിക്കും ഇതുപോലെ സമ്മര്‍ദ്ദമുണ്ടകാറുണ്ടായിരുന്നു. ഞാന്‍ കളി കാണാന്‍ പോകുന്നുണ്ടെങ്കില്‍ മകനില്‍ നിന്നും മറച്ചുപിടിക്കും. അവന്റെ പരിശീലകന്‍ പോലും ഇതറിയാറില്ലെന്നും സച്ചിന്‍ വെളിപ്പെടുത്തി.

അണ്ടര്‍ 19 ക്രിക്കറ്റില്‍ ഏറെ പ്രതീക്ഷയുമായി എത്തിയ കളിക്കാരനാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഓള്‍റൗണ്ടറെന്ന നിലയില്‍ മുംബൈ ടീമില്‍ ഇടംനേടിയിരുന്നു. എന്നാല്‍, സ്ഥിരതയോടെയുള്ള കളി കാഴ്ചവെക്കാന്‍ സാധിക്കാത്തത് യുവതാരത്തിന് വിനയായി. അതേസമയം, വിദേശങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളറായി അര്‍ജുന്‍ എത്താറുണ്ട്. മുംബൈ ഇന്ത്യന്‍സിനായും അര്‍ജുന്‍ നെറ്റ് ബൗളറായി.

കഴിഞ്ഞ സീസണില്‍ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുന്‍ മുംബൈ ടീമിലെത്തിയത്. ഇക്കുറി 30 ലക്ഷം രൂപയ്ക്ക് മുംബൈ അര്‍ജുനെ തിരിച്ചെടുത്തു. ഐപിഎല്ലില്‍ ഇതുവരെയായി ഒരു മത്സരവും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഇക്കുറി അര്‍ജുന് ഐപിഎല്ലില്‍ അവസരം ലഭിക്കുമന്നാണ് പ്രതിക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News