പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ഉത്തരവാദിത്തമില്ലാതെ പ്രതിപക്ഷ നേതാവ് പെരുമാറുന്നു.
മുതിർന്ന നേതാക്കളിൽ നിന്ന് എങ്ങനെ പെരുമാറണമെന്ന് പ്രതിപക്ഷ നേതാവ് പഠിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അടുത്ത് നിന്ന് പഠിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാവ് ഹരി എസ് കര്‍ത്തയെ രാജ്ഭവനില്‍ നിയമിച്ചതിനെയും ഗവര്‍ണര്‍ ന്യായീകരിച്ചു. നിയമനത്തിന് മുമ്പ് താന്‍ ഹരി എസ് കര്‍ത്തയെ ബിജെപിയില്‍ നിന്ന് രാജിവെപ്പിച്ചെന്നാണ് ഗവര്‍ണറുടെ വാദം. കരാര്‍ ജീവനക്കാരടക്കം 150ലധികം സ്റ്റാഫുകളുള്ള ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെ വിമര്‍ശിക്കാനും മുതിര്‍ന്നു.
അതേസമയം ഗവര്‍ണര്‍ ചെയ്തത് ഭരണഘടനാ ലംഘനമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത് കേള്‍ക്കില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here