ഗവർണർ സംഘപരിവാറിന്‍റെ തിരുവനന്തപുരത്തെ വക്താവ്‌: വി ഡി സതീശൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാറിൻറെ തിരുവനന്തപുരത്തെ വക്താവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരുമായി വിലപേശിയ ആരിഫ് മുഹമ്മദ് ഖാൻറെ നടപടി പദവിക്ക് നിരക്കാത്തതാണ്.

ഗവർണറായിരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോഗ്യനല്ല. അഞ്ച് രാഷ്ട്രീയപാർട്ടികളിൽ അലഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാൻറെ ഉപദേശം തനിക്ക് ആവശ്യമില്ല.

സംസ്ഥാന സർക്കാരിനേയും പ്രതിപക്ഷത്തേയും ഗവർണർ വിമർശിക്കുകയാണ്. ബിജെപി ചെയ്യേണ്ട കാര്യമാണ് ഗവർണർ ചെയ്യുന്നത്. ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ടപ്പോൾ അത് ഭരണഘടനാ ബാധ്യതയാണെന്ന് പറഞ്ഞ ഗവർണർ പക്ഷേ നയപ്രഖ്യാപന പ്രസംഗം വന്നപ്പോൾ നിലപാട് മാറ്റിയെന്നും സതീശൻ പറഞ്ഞു.

ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നാണ് ഗവർണർ വിമർശിച്ചത്. പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പരിഹസിച്ചിരുന്നു.

അതേസമയം, കെ പി സി സി യില്‍ സംഘടനാ തെരഞ്ഞെടുപ്പിന് പകരം സമവായമാണ് സാധാരണ പതിവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 28 വര്‍ഷമായി സംഘടനാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേതൃത്വം നിര്‍ബന്ധിച്ചാല്‍ എതിര്‍ക്കാനാവില്ലെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here