സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് മദീനയെന്ന് പഠനം. മൂന്നാം സ്ഥാനം ദുബൈ കരസ്ഥമാക്കി.
യുകെ ആസ്ഥാനമായുള്ള ട്രാവൽ ഇൻഷുറൻസ് കമ്പനിയായ ‘ഇൻഷുർ മൈ ട്രിപ്പ്’ നടത്തിയ പഠനത്തിലാണ് ഈ വർഗീകരണം. ഇൻഷുർ മൈ ട്രിപ്പിന്റെ കണക്കനുസരിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ 84 ശതമാനവും അവിവാഹിതരായ സ്ത്രീകളാണ്.
ജനസംഖ്യാടിസ്ഥാനത്തിൽ ഇവർക്കിടയിൽ നടത്തിയ സർവേയിലാണ് 10 ൽ 10മാർക്കും നേടി മദീന ഒന്നാമതെത്തിയത്. വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനായിരുന്നു പഠനം. ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങൾ ഇല്ലാത്തതും രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നതിന്റെ സുരക്ഷിതത്വത്തിലും മദീനയ്ക്കാണ് ഉയർന്ന റാങ്ക്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാലാണ് മദീനയെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുത്തത്.
പത്ത് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളുടെ സുരക്ഷാ പട്ടിക തയാറാക്കിട്ടുള്ളത്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള സ്ത്രീകളുടെ സുരക്ഷിതത്വബോധം, വനിതകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ, സഹായം ആവശ്യമുള്ള സ്ത്രീകൾക്ക് അവ ലഭ്യമാക്കൽ, സ്ത്രീകളോടുള്ള ബഹുമാനം തുടങ്ങിയ 10 പോയിന്റുകളിൽ പത്തിലും മദീനയാണ് ഒന്നാമതെത്തിയത്.
തായ്ലൻഡിലെ ചിയാങ് മായ് ആണ് സ്ത്രീകളുടെ ഏകാന്ത സഞ്ചാരത്തിന് ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരം. മൂന്നാമതെത്തിയ ദുബായിക്ക് 10ൽ 9.04 മാർക്ക് ലഭിച്ചു. 9.02 പോയിന്റുമായി ജപ്പാനിലെ ക്യോട്ടോയാണ് തൊട്ടുപിന്നിൽ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ അഞ്ചാമത്തെ നഗരം ചൈനയിലെ മക്കാവു ആണ്.
മക്കാവുവിന് 10ൽ 8.75 പോയിന്റ് ലഭിച്ചു. ലോകത്ത് സ്ത്രീകൾക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാൻ സുരക്ഷിതമല്ലാത്ത നഗരങ്ങളിൽ മുന്നിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് ആണ്. പൂജ്യം പോയിന്റാണ് ഈ നഗരത്തിന് ലഭിച്ചത്. 2.98 പോയിന്റുമായി ക്വാലാലംപൂർ സുരക്ഷിതത്വമില്ലാത്ത നഗരങ്ങളിൽ രണ്ടാമതും, 3.39 സ്കോർ നേടിയ ഡൽഹി സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ മൂന്നാമതും നിൽക്കുന്നു. ഇന്തോനേഷ്യയിലെ ജക്കാർത്ത, ഫ്രാൻസിലെ പാരിസ്, എന്നിവയാണ് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത പട്ടികയിൽ അവസാന അഞ്ച് സ്ഥാനങ്ങളിലെ മറ്റ് രണ്ട് നഗരങ്ങൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here