ഇത് അക്കുവിന്റെ പുനർജനമാണ്. മാതിരപ്പിള്ളിയിലെ പുഴയിൽ കൂട്ടുകാരൊടൊപ്പം കുളിക്കാൻ ഇറങ്ങിയ ഋത്വിക്ക്(അക്കു )പുഴയുടെ ആഴമേറിയ ഭാഗത്ത് മുങ്ങി പൊങ്ങിയപ്പോൾ തമാശയാണെന്നാണ് കൂട്ടുകാർ കരുതിയത്. എന്നാൽ ഏഴാം ക്ലാസുകാരനായ പോളിന്റെ സമയോചിതമായ ഇടപെടലിൽ സമ പ്രായക്കാരനായ അക്കുവിന് ജീവൻ തിരിച്ചു കിട്ടി.
അപകടം മനസിലാക്കിയ ഉടൻ പോൾ കൂട്ടുകാരന്റെ നേരേ നീന്തി ചെന്നു. മരണ വെപ്രാളത്തിൽ അക്കു പോളിനെ കടന്നുപിടിച്ചു. വൈകാതെ ഇരുവരും കയത്തിൽ മുങ്ങി താണു. താഴ്ന്നു പോയപ്പോൾ അക്കു പിടിവിട്ടു. കരയിലേക്ക് നീന്തിയ പോൾ, കളിക്കാൻ ഉപയോഗിച്ച വാഴത്തടയുമായി വീണ്ടും അക്കുവിന്റെ അടുത്തെത്തി. ഇരുവരും മരണത്തിന്റെ മുഖത്തു നിന്നു സുരക്ഷിതരായി തീരത്തെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here