ഇറാനും അമേരിക്കയും തമ്മിൽ ആണവവിഷയത്തിൽ ചർച്ച നടത്താനുള്ള തീരുമാനം യുക്രെയ്ൻ അതിർത്തിയിൽ നിന്ന് റഷ്യൻ സേനാ പിന്മാറ്റവും എണ്ണവില കുറയാൻ കാരണമാകുമെന്നു റിപ്പോർട്ട് . അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ച അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ നാലുവർഷമായി ഇറാന് ആഗോളവിലക്ക് നിലവിലുണ്ട്.
വിലക്ക് പിൻവലിക്കുന്നതോടെ ഇറാൻ എണ്ണ സുലഭമായി ലോക വിപണിയിലേക്ക് എത്തും.
യുക്രെയ്ൻ പ്രശ്നം പരിഹാരത്തിലേക്ക് നീങ്ങുന്നതും ലോക മാർക്കറ്റിൽ എണ്ണവില കുറയാൻ കാരണമാണ് .
യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ സൈന്യം അഭ്യാസപ്രകടനം നടത്തുകയും സേന തമ്പടിക്കുകയും ചെയ്തത് ലോക രാജ്യങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇതോടെ, എണ്ണവില ലോക മാർക്കറ്റിൽ 96 ഡോളറിൽ എത്തിയിരുന്നു. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ വില 100 ഡോളറിൽ എത്തുമെന്നും വിദഗ്ധർ പ്രവചിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ചയോടെ റഷ്യൻ സൈന്യം അതിർത്തിയിൽനിന്ന് പിൻമാറി. അതോടെയാണ് ലോക മാർക്കറ്റിൽ എണ്ണവില കുറയാൻ തുടങ്ങിയത്. ഒറ്റ ദിവസം രണ്ട് ഡോളറാണ് ലോകവിപണിയിൽ വിലകുറഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here