ഗവർണറുടെ പേഴ്സണൽ അസിസ്റ്റൻറ് ആയി നിയമിതനായ ഹരി എസ് കർത്തയെ നിയമിച്ചത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ഗവർണറുടെ വാദമാണ് പൊളിയുന്നത്. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന സംസ്ഥാന ബിജെപി ഭാരവാഹികളുടെ പട്ടികയിൽ 35 കാരനാണ് ഹരി എസ് കർത്ത.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒപ്പിട്ട് ചാനലുകൾക്ക് നൽകിയ പട്ടികയിലാണ് ഹരി എസ് കർത്തയുടെ പേരുള്ളത് . മൂന്ന് മുൻ പ്രസിഡണ്ടുമാരും 35 സംസ്ഥാന ഭാരവാഹികളും ആണ് പട്ടികയിലുള്ളത്. എന്നിട്ടും ഇതു മറച്ചുവയ്ക്കാനാണ് ബിജെപി നേതൃത്വവും ,ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ശ്രമിക്കുന്നത്.
സംസ്ഥാന ഇന്റലിജൻസിന്റെ അന്വേഷണത്തിന് ശേഷമാണ് ഹരി എസ് കർത്തയെ ശുപാർശ ചെയ്തതെന്നാണ് ഗവർണറുടെ തൊടുന്യായം. ന്യായങ്ങൾ ഇങ്ങനെയാണെങ്കിലും ഉയരുന്ന ഗൗരവമുള്ള ചോദ്യം ഇതാണ്, ആരുടെ നിർദ്ദേശപ്രകാരം അല്ലെങ്കിൽ ആരുടെ ശുപാർശ പ്രകാരം ആണ് ബിജെപി സംസ്ഥാന ഭാരവാഹി യെ പേഴ്സണൽ അസിസ്റ്റൻറ് സ്ഥാനത്തേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശുപാർശ ചെയ്തത് എന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here