ആര്‍എസ്എസ് -ബിജെപി അക്രമികള്‍ കൊലപ്പെടുത്തിയ സന്ദീപിന്റെ കുടുംബത്തിനുള്ള സഹായ നിധി നാളെ കൈമാറും

ആര്‍എസ്എസ് -ബിജെപി അക്രമികള്‍ കൊലപ്പെടുത്തിയ സിപിഐഎം നേതാവ് സന്ദീപിന്റെ കുടുംബത്തിനുള്ള സഹായ നിധി നാളെ കൈമാറും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദീപിന്റെ കുടുംബാംഗങ്ങളെ കാണാനെത്തും. ആര്‍എസ്എസ്- ബിജെപി ആക്രമികള്‍ കൊലപ്പെടുത്തിയ സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കുടുംബത്തിന് സിപിഐഎം നേതൃത്വം കൈത്താങ്ങായി മാറി.

രണ്ട് കുട്ടികളും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് രണ്ടു കോടി രൂപയുടെ സഹായമാണ് കൈമാറുക. ഭാര്യ സുനിതയുടെയും മക്കളുടെടെയും പേരില്‍ 25 ലക്ഷം വീതം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. 10 ലക്ഷം വീതം സന്ദീപിന്റെ അച്ഛനും അമ്മയ്ക്കുമായി നല്‍കും.

വീട് നിര്‍മാണത്തിനായി 50 ലക്ഷവും കൈമാറും. കൂടാതെ സന്ദീപിന് സ്മാരകം നിര്‍മാണത്തിനായി 50 ലക്ഷം ചെലവഴിക്കും. സ്ഥലം കണ്ടെത്തി നിര്‍മാണം തുടങ്ങാനുള്ള നടപടികളുമായി സിപിഐഎം നേതൃത്വം മുന്നോട്ടു പോകുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നാളെ വൈകിട്ട് സന്ദീപിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരില്‍ കണ്ട് തുക കൈമാറും.

കഴിഞ്ഞ മാസം 15, 18 തീയതികളില്‍ നടത്തിയ കുടുംബ സഹായ നിധിയിലേക്ക് പെരങ്ങര പഞ്ചായത്തില്‍ നിന്നു മാത്രം 65 ലക്ഷം രൂപ സമാഹരിച്ചിരുന്നു. മറ്റ് ജില്ലകളില്‍ നിന്നു കൂടി സഹായം എത്തിയപ്പോഴാണ് രണ്ടു കോടി രൂപയിലെത്തിയത്.

കുടുംബത്തിന് സ്ഥിരവരുമാനം ഉറപ്പാക്കി ഭാര്യ സുനിതയ്ക്ക് സിപഐഎം ജോലി നല്‍കിയിരുന്നു. നിലവില്‍ അധ്യാപക സഹകരണ സംഘത്തില്‍ ക്ലാര്‍ക്കായി ഇവര്‍ ജോലി ചെയ്തുവരുകയാണ്. ഡിസംബര്‍ രണ്ടിന് രാത്രിയാണ് വീടിന് സമീപത്തു വച്ച് ആക്രമണത്തിനിരയായി സന്ദീപ് കൊല്ലപ്പെട്ടത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News