കൊടുങ്ങല്ലൂരിൽ ഉഴുവത്ത് കടവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാടാം പറമ്പത്ത് ആഷിഫ് ഭാര്യ 38 വയസ്സുള്ള അബീറ, ഇവരുടെ മക്കളായ14 ഉം 7 ഉം വയസ്സുള്ള അസ്ഹറ, ഫാത്തിമ എന്നിവരാണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കിടപ്പുമുറിയിൽ നാല് പേരെയും മരിച്ച നിലയി കണ്ടെത്തിയത്. ഇരുനില വീടിൻ്റെ മുകളിലത്തെ നിലയിലാണ് ആഷിഫും കുടുംബവും കിടന്നിരുന്നത്.
രാവിലെ 10 മണിയായിട്ടും ഇവർ പുറത്തിറങ്ങാറാതായതോടെ താഴെയുണ്ടായിരുന്ന ആഷിഫിൻ്റെ സഹോദരി അയൽവാസികളെ കൂട്ടി വന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് 4 പേരെയും മരിച്ച നിലയിൽ കാണുകയായിരുന്നു. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് സൂചന. കിടപ്പു മുറി വായു സഞ്ചാരം ഇല്ലാത്ത നിലയിലായിരുന്നു.
ചാർക്കോൾ കത്തിച്ച് കാർബൺ മോണോക്ക് സൈഡ് ഉണ്ടാക്കിയതായാണ് കരുതുന്നത്. അമേരിക്കയിലെ ഐ.ടി കമ്പനിയിലാഖ് ആഷിഫിന് ജോലി. കുറെ നാളുകളായി വീട്ടിലിരുന്നാണ് ആഷിഫ് ജോലി ചെയ്തിരുന്നത്. സാമ്പത്തിക പരാധീനയുള്ളതായി കുടുംബം പറയുന്നു. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരൻ്റ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here