ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് ആർഎസ്എസുകാർ തലശേരിയിൽ നടത്തിയതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഹരിദാസിന്റെ ദേഹമാസകാലം വെട്ടേറ്റ പാടുകളുണ്ട്.
ആശുപത്രിയിൽപോയി ഹരിദാസിന്റെ മൃതദേഹം കണ്ടപ്പോൾ വെട്ടിന്റെ എണ്ണംപോലും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത വിധമായിരുന്നുവെന്നും അദ്ദേഹം കൈരളിന്യൂസിനോട് പറഞ്ഞു.
എം വി ജയരാജന്റെ വാക്കുകൾ
സിപിഐഎം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായ ഹരിദാസിനെയാണ് ആർഎസ്എസുകാർ കൊലപ്പെടുത്തിയത്. ദേഹമാസകാലം വെട്ടേറ്റ പാടുകളുണ്ട്. ആശുപത്രിയിൽപോയി ഹരിദാസിന്റെ മൃതദേഹം കണ്ടപ്പോൾ വെട്ടിന്റെ എണ്ണംപോലും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത വിധമായിരുന്നു.
ഇടതുകാലിന്റെ ഒരു ഭാഗം അറുത്തെടുത്തു. ഹരിദാസിനെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് കാലിന്റെ മുറിഞ്ഞുപോയ കഷ്ണം കിട്ടിയിരുന്നില്ല. പിന്നീടാണത് കണ്ടെത്തിയത്. ഇത്തരത്തിൽ ക്രൂരവും പൈശാചികവുമായ കൊലപാതകമാണ് ആർഎസ്എസുകാർ തലശേരിയിൽ നടത്തിയത്.
ഇതിൽ മുൻകൂട്ടിയുള്ള ആസൂത്രണമുണ്ട്. അല്ലെങ്കിൽ ഇത്രയും മാരകമായി വെട്ടിപ്പരുക്കേൽപ്പിക്കാൻ കഴിയില്ല. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഈ കൊലപാതകം നടന്നിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here