സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം നടന്ന സ്ഥലത്ത് പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുന്നു. മഴുവും വാളും ഉപയോഗിച്ചാണ് ഹരിദാസിനെ വെട്ടിയത്. സംഭവസ്ഥലത്തു നിന്നും ഇരുമ്പു ദണ്ഡും വാളും കണ്ടെടുത്തു.
ഹരിദാസിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം സിപിഐഎം പ്രവർത്തകർ ഏറ്റുവാങ്ങി. മൃതദേഹവുമായി വിലാപയാത്ര ഇപ്പോൾ തലശേരിയിലേക്ക് തിരിച്ചു. ആയിരങ്ങളാണ് ഹരിദാസിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ റോഡരികുകളിൽ തടിച്ചുകൂടിയിരിക്കുന്നത്.
ഹരിദാസിന്റെ ഭൗതിക ശരീരം വിവിധയിടങ്ങളിൽ പൊതുദർശനതിനുവയ്ക്കും. അതേസമയം, ഹരിദാസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തു വന്നു. ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇടതുകാൽ വെട്ടിമാറ്റിയ നിലയിലാണ്. ശരീരത്തിലേറ്റ മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത വിധത്തിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here