ബ്രസീലിലെ പെട്രോപോളീസിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 171 ആയി. അപകടത്തിൽ പ്രായപൂർത്തിയാകാത്ത 27 പേർ മരിച്ചതായി ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിൻ പറഞ്ഞു.
120 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രളയത്തിൽ ആയിരത്തോളം പേർക്കു വീട് നഷ്ടപ്പെട്ടു. ഇവരെ സ്കൂളുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
റിയോഡി ജനീറോയ്ക്ക് വടക്കുള്ള പെട്രോപോളീസിൽ ചൊവ്വാഴ്ചയാണു കനത്തമഴ പെയ്തത്. പർവ്വത മേഖലയിൽ ഇരുപത്തിയഞ്ച് സെന്റി മീറ്റർ കൂടുതൽ മഴപെയ്തതാണു ദുരന്തത്തിനു കാരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here