നീ വേറെയൊന്നുമല്ല, ഇങ്ങുവാ:സ്നേഹത്തിൽ ചേർത്ത് പിടിച്ച് മുത്തപ്പൻ ;ഇതാണ് കേരളം…. ഇങ്ങനെയാണ് കേരളം

എല്ലാ മതത്തില്‍ പെട്ടവരും ഒരുപോലെ കഴിയുന്ന നാടാണ് കേരളമെന്ന് വീണ്ടും തെളിയിക്കുകയാണ് സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ.

തന്‍റെ മുന്നിലെത്തിയ മുസ്ലീം സ്ത്രീയെ “നീ വേറെയൊന്ന്വല്ല ഇട്വാ…അങ്ങനെ തോന്നിയാ… എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പന്‍ വെള്ളാട്ടം തന്‍റെ അനുഗ്രഹ വാക്കുകള്‍ ചൊരിയുന്നത്.

മുത്തപ്പനോട് പരാതിയും പരിഭവവും വിഷമവും പറയുന്ന ഒരു മുസ്ലീം യുവതിയുടെ വീഡിയോയും ഫെയ്‌സ്ബുക്ക് പോസ്റ്റുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

മുത്തപ്പന് മുന്നില്‍ എത്തിയ സ്ത്രീയുടെ കണ്ണ് നിറയുന്നതും, മുത്തപ്പന്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. സനി പെരുവണ്ണാൻ എന്ന കോലധാരിയാണ് ഈ വീഡിയോയില്‍ ഉള്ളത് എന്നാണ് പറയുന്നത്.

‘ നീ വേറെയൊന്ന്വല്ല ഇട്വാ…
അങ്ങനെ തോന്നിയാ…
കര്‍മ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും ഞാന്‍ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ…
നിനക്ക് നിന്റെ ജീവിതത്തില്‍ അങ്ങനെ തോന്നിയാലും എന്റെ മുന്നില്‍ ല്‍ അങ്ങനെ പറയല്ലേ…
മുത്തപ്പന കണ്ട്വാ..
സന്തോഷമായോ..
എന്നാ പറയാന്ല്ലത് മുത്തപ്പനോട്
നിന്റെ ജീവിതയാത്രയില്‍ എന്തെങ്കിലും പ്രയാസമുണ്ടോ നിനക്ക്.
ഒരു പാട് ബുദ്ധിമുട്ടുകളുണ്ട് നിനക്ക്.
ദൈവത്തിനറിയാം…….
അകമഴിഞ്ഞ ഭക്തി വിശ്വാസത്തിന്റെ പ്രാര്‍ത്ഥന എന്റെ ദൈവത്തിന് എന്നെ തിരിച്ചറിയാന്‍ പറ്റും .
കണ്ണ് കലങ്ങല്ലേ….
മടയാ
കണ്ണ് നിറഞ്ഞിറ്റാന്നല്ല ഇല്ലത്.
അഞ്ച് നേരത്തെ നിസ്‌കാരത്തെ അനുഷ്ഠിക്കുന്നുണ്ട്.
പതിനേഴ് റക്കായത്തുകളെ അനുഷ്ഠിക്കുന്നുണ്ട്.
എങ്കിലും എനിക്ക് ശാശ്വതമായിരിക്കുന്ന സന്തോഷം ഈ ഭൂമിയില്‍ ഇതുവരെ കിട്ടീട്ടില്ല തമ്പുരാനേ എന്ന ഈശ്വര ഭക്തിയോടെ
എന്ന മനസ്സിന്റെ പരിഭവത്തോടെയാണ് എന്റെ കയ്യരികേ വന്നിട്ടുള്ളത്.
ആര്‍ക്കും ഈ ജീവിതത്തില്‍ അപരാധവും തെറ്റ് കുറ്റവും ഒന്നും ഞാന്‍ ചെയ്തിട്ടില്ല.
ഈ. ജന്മം കൊണ്ട് ഒരു പിഴവുകളും എന്റെ കയ്യിന്ന് വന്ന് പോയിട്ടില്ല ദൈവേ…
എല്ലാവര്‍ക്കും നല്ലത് വരണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ.
എന്നെ ഉപദ്രവിച്ചവര്‍ക്കു പോലും എന്നെ ഉപദ്രവിച്ച ശത്രുക്കള്‍ക്ക് പോലും നല്ലത് വരണമെന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളു ദൈവേ…
എന്നിട്ടും എന്തേ എന്റെ ദൈവം എന്നെ തിരിഞ്ഞ് നോക്കാത്തത്.
എല്ലാവര്‍ക്കും എല്ലാ സന്തോഷവും എന്റെ ദൈവം കൊടുക്കുന്നില്ലേ..
എന്നിട്ടും എന്തെ ദൈവേ എന്നെ ഇങ്ങനെ പ്രയാസത്തിലാക്ക്ന്നത്.
എന്റെ മക്കള്‍ക്ക് എന്റെ കുടുംബത്തിന്
എന്തുകൊണ്ട് എന്റെ ദൈവം തുണയായി നില്ക്കുന്നില്ല.
എന്ന ഒരു തോന്നല്‍ നിന്റെ ഉള്ളിലുണ്ട്.
പരിഭവം നിറഞ്ഞ പരാതിയുമായി നീ വന്നതെങ്കില്‍ കണ്ണ് നിറയല്ല കേട്വാ..,
പള്ളിയും പള്ളിയറയും മടപ്പുരയും വേറിട്ടല്ല എനിക്ക്.
ഞാന്‍ നിന്റെ നാഥന്‍ തന്നെ
തമ്പുരാനെ എന്നല്ലേ വിളിക്കേണ്ടത്.
നബിയെന്നോ മലയില്‍ വാഴും മഹാദേവന്‍ പൊന്മല വാഴും മുത്തപ്പനെന്നോ വേര്‍തിരിവ് നിങ്ങള്‍ക്കില്ല.
പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ.
നിറഞ്ഞൊഴുകിയ കണ്ണരിന് തുല്യമായിട്ട് ജീവിതകാലത്തിന്റെ യാത്രയില്‍
സമാധാനവും സന്തോഷവും ഈശ്വരന്‍ തന്നാല്‍ പോരേ…
പറഞ്ഞ വാക്ക് പതിരുപോലെ ആക്കിക്കളയാതെ
കതിര് പോലെ മുത്തപ്പന്‍ തന്നാ പോരേ..
ചേര്‍ത്ത് പിടിക്ക.
ഇത് വെറും വാക്കല്ല….’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News