കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഉൾപ്പെട്ട പോക്സോ കേസില്‍ 3 പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ്
ആണ് ലക്ഷ്യമെന്നും പ്രതികൾ വാദിച്ചു. പരാതി നൽകിയത് 3മാസം കഴിഞ്ഞാണ്.
പോക്സോ കേസിലെ വകുപ്പുകൾ തനിക്കെതിരെ നിലനിൽക്കില്ല എന്നാണ് റോയ് വയലാട്ടിൻ്റെ വാദം. മോഡലുകളുടെ മരണം ഉണ്ടായപ്പോൾ ഉന്നയിച്ച അതേ വാദങ്ങൾ ആണ് ഈ കേസിലും ഉന്നയിക്കുന്നത്.
പരാതിക്കാരിയായ സ്ത്രീ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് മുൻപും കേസുണ്ടെന്നും പ്രതികൾ വാദിച്ചു. തുടർന്നാണ് കൂടുതൽ വാദത്തിനായി കേസ് മാറ്റിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here