തന്റെ ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്വാമി ഗംഗേശാനന്ദ. സംഭവത്തിന് പിന്നിൽ പോലിസിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് പങ്കുണ്ടെന്നും. ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിന് പിന്നിലെന്നും ഗംഗേശാനന്ദ ആരോപിച്ചു.
ജനനേന്ദ്രിയം മുറിച്ച കേസിൽ ക്രൈംബ്രാഞ്ചിന്‍റെ അന്തിമറിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സ്വാമി ഗംഗേശാനന്ദ കൊച്ചിയില്‍ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയത്. നിലവിലെ നിയമ സംവിധാനത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും എന്നാൽ ചില കാര്യങ്ങൾ തനിക്ക് ചൂണ്ടിക്കാണിക്കാനുണ്ടെന്നും സ്വാമി ഗംഗേശാന്ദ പറഞ്ഞു.
ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന ആദ്യമൊഴി പിന്നിട് മാറ്റാനുണ്ടായ സാഹചര്യം എന്തായിരുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഗംഗേശാനന്ദയുടെ മറുപടി ഇങ്ങനെയായിരുന്നു.സംഭവത്തിൽ താൻ പുതിയ പരാതികളൊന്നും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗംഗേശാനന്ദ കൂട്ടിചേർത്തു. അതേസമയം കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഢാലോചന നടത്തിയാണ് ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ അന്തിമറിപ്പോർട്ടില്‍ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here