മലയാളത്തിന്റെ പ്രിയനടി കെപിഎസി ലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ടൊരാളെ എനിക്ക് നഷ്‌ടമായിരിക്കുന്നുവെന്നാണ് ഫെയ്സ്ബുക്കിൽ പങ്ക് വച്ച അനുശോചന കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞത്.
നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് മമ്മൂട്ടിയ്ക്കൊപ്പം കെ പി എ സി ലളിത അഭിനയിച്ചത്. പ്രശസ്ത ചിത്രമായ ‘മതിലുകളിൽ’ നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും കെ.പി.എ.സി ലളിതയായിരുന്നു.
അമരം, ബെസ്റ്റ് ആക്ടർ, കോട്ടയം കുഞ്ഞച്ചൻ,ക്രോണിക് ബാച്ചിലർ, കഥപറയുമ്പോൾ, അണ്ണൻ തമ്പി,മായാവി, അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പർവത്തിലാണ്’ കെ.പി.എ.സി ലളിത മമ്മൂട്ടിയോടൊപ്പം അവസാനമായി അഭിനയിച്ചത്.കെ പി എ സി ലളിതയുടെ ഭര്‍ത്താവ് ഭരതനുമായും മമ്മൂട്ടി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
സംവിധായകനും നടനുമായ മകന്‍ സിദ്ദാര്‍ത്ഥിന്റെ തൃപ്പൂണിത്തുറ പേട്ടയിലെ ഫ്‌ലാറ്റില്‍ ഇന്നലെ ആയിരുന്നു കെപിഎസി ലളിതയുടെ (74) അന്ത്യം.
കരള്‍രോഗത്തിന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കെപിഎസി ലളിതയുടെ മൃതദേഹം ഇന്ന് വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here