കെപിഎസി ലളിതയെന്ന അഭിനേത്രിക്ക് ഒരുകാലത്തും മരണമില്ല; ചെയ്തു വെച്ച കഥാപാത്രങ്ങളിലൂടെ ലളിതച്ചേച്ചി ജീവിച്ചു കൊണ്ടേയിരിക്കും

കെ പി എ സി ലളിതയുടെ നിര്യാണത്തിൽ ജോൺ ബ്രിട്ടാസ് എം പി അനുശോചിച്ചു.

മലയാള സിനിമയുടെ സൗരഭ്യമായിരുന്ന ലളിതചേച്ചി…നമ്മളിൽ ഒരാളായി,ഏറ്റവും അടുപ്പമുള്ള കുടുംബാംഗമെന്ന പ്രതീതി നൽകിയിരുന്ന ലളിതചേച്ചി..നാടകത്തിലും സിനിമയിലുമായി ജീവന്റെ തുടിപ്പുള്ള എത്രയെത്ര കഥാപാത്രങ്ങൾ.

ശബ്ദം മാത്രമായിട്ടും നാരായണി എന്ന കഥാപാത്രത്തിന്റെ ഭാവം മറ്റുള്ളവരിലേക്ക് പകർന്ന പ്രതിഭ.ചിരിച്ചും ചിരിപ്പിച്ചും കരഞ്ഞും കരയിച്ചും കുശുമ്പും കുന്നായ്മയുമൊക്കെ കാണിച്ച് അവർ എക്കാലവും നമ്മുടെയിടയിലുണ്ടാകും.

കെ പി എ സി ലളിതയെന്ന അഭിനേത്രിക്ക് ഒരുകാലത്തും മരണമില്ല.ചെയ്തു വെച്ച കഥാപാത്രങ്ങളിലൂടെ ലളിതചേച്ചി ജീവിച്ചു കൊണ്ടേയിരിക്കുമെന്ന് ജോൺ ബ്രിട്ടാസ് എം പി കുറിച്ചു.

സംവിധായകനും നടനുമായ മകന്‍ സിദ്ദാര്‍ത്ഥിന്റെ തൃപ്പൂണിത്തുറ പേട്ടയിലെ ഫ്‌ലാറ്റില്‍ ഇന്നലെ ആയിരുന്നു കെപിഎസി ലളിതയുടെ (74) അന്ത്യം.

കരള്‍രോഗത്തിന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കെപിഎസി ലളിതയുടെ മൃതദേഹം ഇന്ന് വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News