ചിലപ്പോഴൊക്കെ മരിക്കണമെന്ന് തോന്നിയിട്ടുണ്ട്; ഒരു വഴക്കാളി സ്വഭാവം മനസിലുണ്ട്; കെപിഎസി ലളിത

സ്വകാര്യ ജീവിതത്തിൽ ആഢംബര ജീവിതം ആഗ്രഹിക്കാത്ത വ്യക്തിത്വമായിരുന്നു കെപിഎസി ലളിതയുടേത്. ഒരുപാട് ആഭരണങ്ങളോടൊന്നും ഭ്രമമില്ലാത്ത വ്യക്തി. വീട്ടിൽ എപ്പോഴും സന്തോഷത്തോടെയിരിക്കാനാണ് ആഗ്രഹിക്കാറെന്നും എന്നാൽ താൻ കാരണം തന്നെ അതുണ്ടാകാതെ പോയിട്ടുണ്ടെന്നും അവർ കൈരളി ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

കൊച്ചുകൊച്ചു വിഷമങ്ങൾ വരുമ്പോൾ അത് ഫേസ് ചെയ്യാറുള്ളത് തനിച്ചാണ്. ടെൻഷൻ ഉള്ള സമയങ്ങളിൽ ഏകാന്തത ഇഷ്ടപ്പെടാറില്ല. അത്തരം അവസ്ഥയിൽ ചത്തുകളഞ്ഞാലോ എന്നുവരെ തോന്നിയിട്ടുണ്ടെന്നും കെപിഎസി ലളിത അഭിമുഖത്തിൽ പറയുന്നു.

കെപിഎസി ലളിതയുടെ വാക്കുകൾ

ഒന്നിനോടും പ്രത്യേക ഭ്രമമില്ല. വീട്ടിൽ സന്തോഷത്തോടെയിരിക്കാനാണ് ആഗ്രഹം. ഒരു വഴക്കാളി സ്വഭാവം മനസിലുണ്ട്. അങ്ങനെ ഉണ്ടാവരുതെന്ന് ആഗ്രഹിക്കാറുമുണ്ട്. കൊച്ചുകൊച്ചു വിഷമങ്ങൾ വരുമ്പോൾ അത് ഫേസ് ചെയ്യാറുള്ളത് തനിച്ചാണ്.

ടെൻഷൻ ഉള്ള സമയങ്ങളിൽ ഏകാന്തത ഇഷ്ടമല്ല. ചിലപ്പോൾ ചത്തുകളഞ്ഞാലോ എന്നുവരെ തോന്നിയിട്ടുണ്ട്. കടലിനോടാണ് കൂടുതലടുപ്പം. ഇറങ്ങിപ്പോയാലോന്ന് തോന്നാറുണ്ട്. അങ്ങനെയുള്ള അവസ്ഥയിൽ എന്റെ കസിനും സുഹൃത്തുമായ രാജിയെ വിളിയ്ക്കും. അവരോടിവരും. എന്നിട്ട് ഞങ്ങൾ തീയറ്ററിൽ സിനിമയ്ക്ക് പോകും, കുറച്ചുനേരം അവരുടെ വീട്ടിൽ പോയിരുന്ന് വർത്തമാനം പറയും. വളരെ വൈകിയാവും തിരികെ വരുക.

ഉറക്കം പോലും വരാത്ത നിമിഷങ്ങൾ ഉണ്ടാവാറുണ്ട്. വളരെ ചെറിയ കാര്യങ്ങൾക്കുവരെ വെറുതെ കാടുകയറും. അതറിയാമായിരുന്നിട്ടുകൂടി അനാവശ്യമായി ചിന്തിക്കും. കൈവിട്ടുപോകും. ഇത്രയും സൗഭാഗ്യങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും എന്തിനാണ് ഈ മനപ്രയാസം കിട്ടുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

എന്റെ ഭർത്താവിന്റെ മരണമാണ് ജീവിതത്തിൽ ഏറ്റവുംകൂടുതൽ പ്രയാസമുണ്ടാക്കിയിട്ടുള്ള നിമിഷം. കുറച്ചു വർഷം പറഞ്ഞറിയിക്കാനാകാത്തത്ര മനോവിഷമം ആയിരുന്നു. അഭിനയം നിർത്തിയെന്ന് തീരുമാനിച്ച നിമിഷമായിരുന്നു അത്. ഇനി ഫീൽഡിലേയ്ക്ക് വരാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. ഞാൻ അഭിനയിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ‘നീ നല്ലൊരു ആർട്ടിസ്റ്റാണ്’ എന്ന് എപ്പോഴും പറയാറുണ്ടായിരുന്നു.

കെപിഎസി ലളിതയുമായുള്ള അഭിമുഖം കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News