തന്നെ ഏറ്റവും കൂടുതൽ വിമർശിക്കാറുള്ളത് മകനാണെന്ന് കെപിഎസി ലളിത കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. അമരം സിനിമ കണ്ടുകഴിഞ്ഞു മകൻ അച്ഛനോട് പറഞ്ഞ അഭിപ്രായമാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമെന്നും അവർ പറയുന്നു.
മകൻ നടത്തിയ നല്ല ഒബ്സർവേഷൻ എന്തായിരുന്നു എന്നുള്ള അവതാരകന്റെ ചോദ്യത്തിന് കെപിഎസി ലളിത നൽകുന്ന മറുപടി ഇങ്ങനെയാണ്, അമരം കണ്ടു കഴിഞ്ഞുവന്ന് അച്ഛനുമായി മകൻ സംസാരിക്കുന്നത് താഴെ നിന്ന് കേട്ടു.
അച്ഛൻ അവനോട് ആരെയായിരുന്നു അതിൽ ഏറ്റവും ഇഷ്ടമായതെന്ന് ചോദിച്ചപ്പോൾ “അച്ഛാ അതിൽ അമ്മയാണ് എന്റെ ഗ്രേറ്റ് ആർട്ടിസ്‌റ്റ്” എന്ന് അവൻ പറഞ്ഞു. ഏറ്റവും കൂടുതൽ തന്നെ സന്തോഷിപ്പിച്ചത് ആ വാക്കുകളാണെന്നും അമരത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം അതാണെന്നും ലളിതാമ്മ പറയുന്നു.
എന്നെ ഏറ്റവും കൂടുതൽ വിമർശിക്കാറുള്ളത് മകനാണ്. അത്രയ്ക്കും അടുപ്പമുള്ള ആൾക്കാരും പറയാറുണ്ട്. കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ പറയുന്നവരുണ്ട്. എന്റെ കസിൻ രാജിയും പറയാറുണ്ട്. മത്സരബുദ്ധിയോടെ ആരെയും അഭിനയരംഗത്ത് കാണാറില്ല, ചെയ്യുന്ന കഥാപാത്രത്തോടാണ് മത്സരം, ലളിതാമ്മ പറയുന്നു.
കെപിഎസി ലളിതയുമായുള്ള അഭിമുഖം കാണാം
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here