ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് നേരെ ലൈംഗികാധിക്ഷേപ പ്രസംഗവുമായി ഡി.സി.സി പ്രസിഡന്റ്

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന് നേരെ ലൈംഗികാധിക്ഷേപ പ്രസംഗവുമായി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു. കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോയ രാജി ചന്ദ്രന്‍ സി.പി.ഐ.എം നേതാക്കള്‍ക്കൊപ്പം സഹശയനം നടത്തുകയാണെന്നുള്‍പ്പെടെയുള്ള ഹീനമായ പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് നേതാവ് നടത്തിയത്.

രണ്ടു കാലില്‍ കാലാവതി പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി. കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് നല്‍കുന്ന മാന്യതയെന്താണെന്നാണ് സി.പി മാത്യുവിന്റെ പ്രസ്ഥാവന വ്യക്തമാക്കുന്നതെന്ന് രാജി ചന്ദ്രന്‍ പ്രതികരിച്ചു. ഡി.സി.സി പ്രസിഡന്റ്ിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും, രാജി ചന്ദ്രന് നിയമപരവും രാഷ്ട്രീയവുമായ സഹായമൊരുക്കുമെന്നും സി.പി.ഐ.എം ജില്ലാസെക്രട്ടറി സി.വി വര്‍ഗീസ് അറിയിച്ചു.

ജില്ലാ കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തൊട്ടടുത്ത് നിര്‍ത്തിയായിരുന്നു ഡി.സി.സി അധ്യക്ഷന്‍ സി.പി മാത്യുവിന്റെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍. അടുത്ത കാലം വരെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന സത്രീക്കെതിരെയാണ് മടിയും മറയുമില്ലാതെ കോണ്‍ഗ്രസ് നേതാവ് നികൃഷ്ടമായ പദപ്രയോഗങ്ങള്‍ നടത്തിയത്.

അതേസമയം കോണ്‍ഗ്രസ് എന്ത് മാന്യതയാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത് എന്നതാണ് സി.പി മാത്യുവിന്റെ പ്രസ്ഥാവന വ്യക്തമാക്കുന്നതെന്ന്് രാജി ചന്ദ്രന്‍ പ്രതികരിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ് തടസം നിന്നതിനാലാണ് പാര്‍ട്ടി വിട്ടതെന്നും ഇനി മുതല്‍ സി.പി.എമ്മിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും രാജി പറഞ്ഞു.

സി.പി മാത്യുവിന്റെ പരാമര്‍ശം മ്ലേച്ഛവും പ്രതിഷേധാര്‍ഹവുമാണെന്ന് സി.പി.എം ജില്ലാ നേതൃത്വം പറഞ്ഞു. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന സി.പി മാത്യുവിന്റെ ശൈലി കോണ്‍ഗ്രസിന്റെ പൊതുഅഭിപ്രായമാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് ജില്ലാസെക്രട്ടറി സി.വി വര്‍ഗീസ് ആവശ്യപ്പെട്ടു.

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ രാജി വെച്ച് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ യു.ഡി.എഫ് വാഴത്തോപ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെയായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ വിവാദ പരാമര്‍ശങ്ങള്‍. കോണ്‍ഗ്രസിലെ കൊഴിഞ്ഞു പോക്കിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാണ് നേതാക്കളുടെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News