ഹരിദാസിന്‍റെ കൊലപാതകം: ഒരു ആർ എസ് എസ് പ്രവർത്തകൻ കൂടി പിടിയിൽ

സി പി ഐ എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ആർ എസ് എസ് പ്രവർത്തകൻ കൂടി പിടിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസാണ് കസ്റ്റഡിയിലുള്ളത്. അന്വേഷണം ശരിയായ ദിശയിലാണെന്നും നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നും പോലീസ് ഉന്നതതല യോഗത്തിന് ശേഷം ഐ ജി അശോക് യാദവ് പറഞ്ഞു.

ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ആർ എസ് എസ് പ്രവർത്തകൻ നിജിൽ ദാസിനെ കണ്ണൂരിലെത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.ചൊവ്വാഴ്ച അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിജിൽ ദാസിനെ കസ്റ്റഡിയിലെടുത്തത്.നിജിൽ ദാസ് കൊലയാളി സംഘത്തിൽ ഉൾപ്പെട്ട ആളാണെന്ന് പോലീസ് സംശയിക്കുന്നു.

അതേസമയം കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആസ്ഥാനത്ത് പോലീസ് ഉന്നതതലയോഗം ചേർന്നു.ഉത്തരമേഖല ഐ ജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

അന്വേഷണം നേർദിശയിലാണെന്നും പ്രതികളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും യോഗത്തിന് ശേഷം ഐ ജി മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച അറസ്റ്റിലായ ബി ജെ പി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷിന്റെ വാട്സാപ്പ് കോളുകൾ കേസിൽ പ്രധാന തെളിവാണ്.

സൈബർ വിദഗ്ദരാണ് ഫോൺ കോളുകൾ ശാസ്ത്രീയമായി പരിശോധിക്കുന്നത്.നാല് പേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.കണ്ണുർ സിറ്റി എ എസ് പി പ്രിൻസ് എബ്രഹാമിന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News