ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് സ്വതന്ത്ര റിപ്പബ്ലിക്കുകള്‍; യുഎന്‍ ചാര്‍ട്ടറിന് വിരുദ്ധമെന്ന് ഗുട്ടെറസ്

സ്വതന്ത്ര റിപ്പബ്ലിക്കുകളായി ഡൊണെട്സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളെ അംഗീകരിച്ച റഷ്യന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റഷ്യന്‍ നടപടി ഉക്രയ്ന്റെ പരമാധികാരത്തിന്റെ ലംഘനവും യുഎന്‍ ചാര്‍ട്ടറിന് വിരുദ്ധവമാണെന്നും മിന്‍സ്‌ക് ഉടമ്പടിക്ക് അനുസൃതമായി പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ഐക്യരാഷ്ട്ര സംഘടന ഉക്രയ്ന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുനൊപ്പം നിലകൊള്ളുമെന്നും ഗുട്ടെറസ് അറിയിച്ചു.

റഷ്യക്കെതിരെ തിങ്കളാഴ്ച രാത്രി ചേര്‍ന്ന അടിയന്തര രക്ഷാസമിതി യോഗത്തിലും രൂക്ഷവിമര്‍ശനമാണുണ്ടായത്. അടിയന്തര യോഗം ആവശ്യപ്പെട്ടത് ഉക്രയ്നും അമേരിക്കയും ഉള്‍പ്പെടെ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളുമാണ്.

സമാധാന സേനയെന്ന നിലയിലാണ് സൈന്യത്തെ മേഖലയിലേക്ക് വിന്യസിച്ചതെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ വാദം പ്രഹസനമാണെന്ന് അമേരിക്കന്‍ അംബാസഡള്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് കുറ്റപ്പെടുത്തി.

അതേസമയം എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ചൈന നിലപാടറിയിച്ചു. സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാക്കുന്നതിനായി ചര്‍ച്ച തുടരണമെന്ന് ഇന്ത്യന്‍ സ്ഥാനപതി ടി എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ അനുകൂല മേഖലയില്‍ വന്‍ യുദ്ധസന്നാഹം ഒരുക്കിയ ഉക്രയ്നെ അനുകൂലിക്കുകയാണെന്ന് റഷ്യന്‍ സ്ഥാനപതി വാസിലി നെബെന്‍സിയ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel