ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ഉക്രൈനില്‍ നിന്നും ആളുകളെ കയറ്റാതെ  തിരികെ പോന്നു

യുദ്ധ സാഹചര്യം ശ്രദ്ദയോടെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ സമിതി യോഗത്തില്‍  ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കണമെന്നും ഇന്ത്യ.

അതേസമയം ഇന്ത്യ അയച്ച മൂന്നാമത്തെ വിമാനം ആളുകളെ കയറ്റാതെ  തിരികെ പോന്നു.  ഉക്രൈന്‍ വിമാനത്താവളങ്ങൾ അടച്ച പശ്ചാത്തലത്തിൽ തിരികെ വിമാനം പോന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് കുടുങ്ങി കിടക്കുന്നു.

ഉക്രൈനില്‍ റഷ്യ സൈനിക നീക്കം തുടങ്ങി. കൂടുതല്‍ നഗരങ്ങളിലേക്ക് കടന്ന് കയറി റഷ്യ. ക്രമറ്റോസ്ക്കില്‍ വ്യോമാക്രമണം നടന്നു . കീവിൽ വെടിവയ്പും സ്ഫോടനവും

 യുദ്ധം ഉക്രൈന്‍ ജനതയോടെല്ലെന്ന് റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിന്‍ പറഞ്ഞു.   സൈനിക നടപടി അനിവാര്യമെന്നും ഉക്രൈന്‍ ആയുധം വെച്ച് കീ‍ഴടങ്ങണമെന്നും  പുടിന്‍ പറഞ്ഞു.

സൈനിക നീക്കത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.  ഉക്രൈന്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ഉക്രൈന്‍ വിമാനത്താവളങ്ങള്‍ അടച്ചു. കൂടാതെ  ഐക്യരാഷ്ട്രസഭ അടിയന്തര യോഗം ചേരുകയാണ്.

അതേസമയം ഉക്രൈനെതിരായ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം റഷ്യക്കാണെന്നും ആക്രമണത്തില്‍ റഷ്യ കണക്കുപറയേണ്ടി വരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം ‘വിനാശകരമായ ജീവഹാനി’ക്ക് വഴിയൊരുക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

ഉക്രൈനില്‍ സൈനിക നടപടികള്‍ ആരംഭിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജ്യത്തെ പിന്തുണച്ച് യു.എസ് രംഗത്തെത്തിയത്. പ്രകോപനരഹിതവും ന്യായരഹിതവുമാണ് റഷ്യയുടെ നടപടിയെന്നും ബൈഡന്‍ പറഞ്ഞു.

റഷ്യന്‍ സൈനിക സേനയുടെ പ്രകോപനരഹിതവും ന്യായരഹിതവുമായ ആക്രമണം നേരിടുന്ന ഉക്രൈനിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ന് രാത്രി മുഴുവന്‍ ലോകത്തിന്റെയും പ്രാര്‍ത്ഥനകള്‍. പ്രസിഡന്റ്് പുടിന്‍ മുന്‍കൂട്ടി നിശ്ചയിച്ച യുദ്ധം തെരഞ്ഞെടുത്തു, അത് വിനാശകരമായ ജീവഹാനിയും മനുഷ്യ ദുരിതവും ഉണ്ടാക്കും, ബൈഡന്‍ പറഞ്ഞു.

‘ഈ ആക്രമണം വരുത്തുന്ന മരണത്തിനും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി, അമേരിക്കയും അതിന്റെ സഖ്യകക്ഷികളും ഐക്യത്തോടെ നിര്‍ണ്ണായകവുമായ രീതിയില്‍ ഇതിനെതിരെ പ്രതികരിക്കും. ലോകം റഷ്യയെ ഉത്തരവാദിയാക്കും’, ബൈഡന്‍ ട്വിറ്റററില്‍ കുറിച്ചു.

അതിനിടെ റഷ്യ ഉക്രൈന് മേല്‍ ആക്രമണം നടത്തുന്നുണ്ടെന്നും രാജ്യം യുദ്ധസമാന സാഹചര്യത്തിലേക്ക് കടന്നതായും ഉക്രൈന്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഉക്രൈന് മേല്‍ സമ്പൂര്‍ണ അധിനിവേശത്തിനുള്ള നീക്കം റഷ്യ ആരംഭിച്ചു കഴിഞ്ഞു. സമാധാനപരമായി നീങ്ങുന്ന ഉക്രൈന്‍ നഗരങ്ങള്‍ ആക്രമണത്തിന്റെ ഭീഷണിയിലാണ്. ഇത് അതിര്‍ത്തി കടന്ന് റഷ്യ നടത്തുന്ന ആക്രമണത്തിന്റെ യുദ്ധമാണ്. ഉക്രൈന്‍ സ്വയം പ്രതിരോധിക്കുകയും വിജയിക്കുകയും ചെയ്യും. ലോകത്തിന് പുടിനെ തടയാനാവും, അവരത് ചെയ്യണം. പ്രവര്‍ത്തിക്കേണ്ട സമയം ഇതാണ്,” ദിമിത്രോ കുലേബ ട്വീറ്റില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News