പൊലീസുകാരന്‍ അടക്കം നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് 23കാരി ജീവനൊടുക്കി

പൊലീസുകാരന്‍ അടക്കം നാലുപേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 23കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മഹാബുബാബാദിലാണ് വിഷം കഴിച്ച് 23 കാരി ആത്മഹത്യ ചെയ്തത്. ബുധനാഴ്ച മഹാബുബാബാദിലെ നെല്ലികുടൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോള്‍ ക്രൂരപീഡനത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ പരാതി.

ഫെബ്രുവരി 16നാണ് പീഡനം നടന്നതെന്നും പരാതി വിശദമാക്കുന്നു. ഫെബ്രുവരി 17നും പീഡനം തുടര്‍ന്നതായും പരാതിയില്‍ ആരോപിക്കുന്നു. ഫെബ്രുവരി 18ന് വീട്ടില്‍ മടങ്ങിയെത്തിയ യുവതി വിഷം കഴിക്കുകയായിരുന്നു. രാവിലെ എട്ട് മണിയോടെ സഹോദരി വിഷം കഴിക്കുന്നത് സഹോദരനാണ് ശ്രദ്ധിച്ചത്. ഉടനേ തന്നെ യുവതിയെ മഹാബുബാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഫെബ്രുവരി 22നാണ് യുവതി മരിച്ചത്. പീഡന വിവരത്തേക്കുറിച്ച് വിശദമാക്കിയ. ശേഷമായിരുന്നു യുവതിയുടെ അന്ത്യം.

പരാതിയില്‍ ഐപിസി 376 ഡി, 306, 354 ഡി, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. പീഡിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്ന ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയേയും പൊലീസ് കോണ്‍സ്റ്റബിളിനേയും തിരിച്ചറിഞ്ഞതായാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ ഇതിനോടകം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News